ആപ്പ്ജില്ല

ഇതര സംസ്ഥാന വിദ്യാ‍ർഥികൾക്കുള്ള രോഷ‍്‍നി പദ്ധതി ശ്രദ്ധേയമാവുന്നു

ഇതര സംസ്ഥാന വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസ്സുകളും പരിശീലനവും

Samayam Malayalam 12 Nov 2018, 3:07 pm
കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉള്ള ജില്ലകളിൽ ഒന്നാണ് എറണാകുളം. ജില്ലാ പഞ്ചായത്തിൻെറ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ജില്ലയിൽ പദ്ധതി തുടങ്ങിയിട്ടുണ്ട്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയെന്നത് കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
Samayam Malayalam Education


ജില്ലാപഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, സർവശിക്ഷാ അഭിയാൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. വിവിധ എൻ.ജി.ഒകളും പദ്ധതിയോട് സഹകരിക്കുന്നുണ്ട്. ജില്ലകളിലെ 18 സ്കൂളുകളിലായി ഏകദേശം 2500ഓളം ഇതര സംസ്ഥാന വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവരിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് കൂടി തുടങ്ങിയതോടെയാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്.

ഇതിൻെറ പൈലറ്റ് പദ്ധതി നാല് സ്കൂളുകളിലാണ് നടപ്പാക്കിയത്. 2017 ഒക്ടോബർ മുതൽ 2018 ഫെബ്രുവരി വരെ നടത്തിയ പദ്ധതി വിജയമായിരുന്നു. വിദ്യാർഥികളെ മലയാളവും പഠിപ്പിക്കുന്നുണ്ട്. അധികസമയ ക്ലാസ്സുകളും മറ്റുമാണ് പദ്ധതിയുടെ സവിശേഷത.

ആര്‍ട്ടിക്കിള്‍ ഷോ