തിരുവനന്തപുരം: എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രണ്ട് സമയങ്ങളിൽ നടത്തുന്നത് തുടരും. രണ്ട് പരീക്ഷകളും ഒരേ സമയത്ത് തന്നെ നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷവും നടപ്പാക്കിയേക്കില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും നടത്തുക. ഡി.പി.ഐ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാ പരിശോധനാ സമിതിയാണ് ഇക്കൊല്ലവും ഇത്തരത്തിൽ തന്നെ മുന്നോട്ട് പോയാൽ മതിയെന്ന തീരുമാനത്തിലെത്തിയത്. 263 സ്‌കൂളുകളില്‍ രണ്ട് പരീക്ഷകളും ഒന്നിച്ച് നടത്താനുള്ള സ്ഥലപരിമിതിയും സൗകര്യക്കുറവുമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയത്. 66 വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലും ഇതിനുള്ള സൗകര്യക്കുറവ് വ്യക്തമായിട്ടുണ്ട്.
എസ്.എസ്.എല്‍.സി.ക്ക് കണക്കു പരീക്ഷയുടെ തലേ ദിവസം അവധി നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇത് പ്രകാരം ടൈംടേബിളില്‍ പ്രകടമായ മാറ്റം വരും. 25ാം തീയതി സോഷ്യല്‍ സ്റ്റഡീസ് പരീക്ഷയും, 26-ന് അവധിയുമായിരിക്കും. തുടര്‍ന്ന് 27ന് കണക്ക് പരീക്ഷയും 28-ന് ബയോളജി പരീക്ഷയും നടത്താനാണ് പുതിയ തീരുമാനം. പുതുക്കിയ ടൈംടേബിള്‍ ഉടൻ പുറത്ത് വിടും.
ഫെബ്രുവരി 18 മുതല്‍ 27 വരെയാണ് എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ നടക്കുക. പിന്നീട് മാത്രമേ എല്‍.പി., യു.പി പരീക്ഷാ ടൈംടേബിള്‍ തീരുമാനിക്കുകയുള്ളൂ.
എസ്.എസ്.എല്‍.സി.ക്ക് കണക്കു പരീക്ഷയുടെ തലേ ദിവസം അവധി നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇത് പ്രകാരം ടൈംടേബിളില്‍ പ്രകടമായ മാറ്റം വരും. 25ാം തീയതി സോഷ്യല്‍ സ്റ്റഡീസ് പരീക്ഷയും, 26-ന് അവധിയുമായിരിക്കും. തുടര്‍ന്ന് 27ന് കണക്ക് പരീക്ഷയും 28-ന് ബയോളജി പരീക്ഷയും നടത്താനാണ് പുതിയ തീരുമാനം. പുതുക്കിയ ടൈംടേബിള്‍ ഉടൻ പുറത്ത് വിടും.
ഫെബ്രുവരി 18 മുതല്‍ 27 വരെയാണ് എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ നടക്കുക. പിന്നീട് മാത്രമേ എല്‍.പി., യു.പി പരീക്ഷാ ടൈംടേബിള്‍ തീരുമാനിക്കുകയുള്ളൂ.