തിരുവനന്തപുരം: 2019 മാർച്ച് മാസം നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സ്‌ക്രൂട്ടിണി എന്നിവ മേയ് 17 മുതൽ 20 വരെ സംസ്ഥാനത്തെ 54 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലും നടക്കും. ഈ ക്യാമ്പുകളിലേക്ക് പുനർമൂല്യ നിർണ്ണയത്തിന് തെരഞ്ഞടുക്കപ്പെട്ട എല്ലാ അഡീഷണൽ ചീഫ് എക്‌സാമിനർമാരും, അസിസ്റ്റന്റ് എക്‌സാമിനർമാരും 17 ന് രാവിലെ 9.30ന് മൂല്യനിർണ്ണയ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യണം. അതേസമയം എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് ഈ വര്‍ഷം തന്നെ ഉപരിപഠനത്തിന് യോഗ്യത നേടുന്നതിനുള്ള സേ പരീക്ഷ ഈ മാസം നടക്കും. മെയ് 20 മുതല്‍ 25 വരെയാണ് സേ പരീക്ഷകള്‍ നടക്കുക. പരമാവധി മൂന്നു വിഷയം വരെ സേ പരീക്ഷയിലൂടെ എഴുതാന്‍ സാധിക്കുമെന്ന് ഫലപ്രഖ്യാനം നടത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
പുനര്‍മൂല്യ നിര്‍ണയത്തിന് ചൊവ്വാഴ്ച മുതല്‍ അപേക്ഷ നല്‍കാവുന്നതാണ്. ഈ മാസം പത്തുവരെ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇത്തവണ ആരുടെയും എസ്എസ്എല്‍സി ഫലം തടഞ്ഞുവച്ചിട്ടില്ല. മോഡറേഷന്‍ നല്‍കാതെയാണ് ഫലം പ്രഖ്യാപിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.
98.11 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. ഇത്തവണ മോഡറേഷൻ നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. ഏറ്റവും കൂടുതൽ വിജയം പത്തനംതിട്ട ജില്ലയിലാണുള്ളത്.
37334 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കുറഞ്ഞ വിജയശതമാനം വയനാട്ടിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ വിജയശതമാനം കൂടിയിട്ടുണ്ട്. 599 സർക്കാർ സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം.
പുനര്‍മൂല്യ നിര്‍ണയത്തിന് ചൊവ്വാഴ്ച മുതല്‍ അപേക്ഷ നല്‍കാവുന്നതാണ്. ഈ മാസം പത്തുവരെ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇത്തവണ ആരുടെയും എസ്എസ്എല്‍സി ഫലം തടഞ്ഞുവച്ചിട്ടില്ല. മോഡറേഷന്‍ നല്‍കാതെയാണ് ഫലം പ്രഖ്യാപിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.
98.11 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. ഇത്തവണ മോഡറേഷൻ നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. ഏറ്റവും കൂടുതൽ വിജയം പത്തനംതിട്ട ജില്ലയിലാണുള്ളത്.
37334 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കുറഞ്ഞ വിജയശതമാനം വയനാട്ടിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ വിജയശതമാനം കൂടിയിട്ടുണ്ട്. 599 സർക്കാർ സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം.