തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എഴുത്തു പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കരുതെന്ന ഹൈക്കോടതി വിധിയില്‍ എസ്‍സിഇആര്‍ടിയോട് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ ശുപാര്‍ശ നല്‍കാന്‍ വിദ്യാഭ്യാസ മേഖലയിലെ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള കൗണ്‍സിലായ എസ്.സി.ഇ.ആര്‍.ടി.യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പഠനത്തോടൊപ്പം പാഠ്യേതരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതാണ് സംസ്ഥാനത്തെ ഗ്രേസ് മാര്‍ക്ക് സംവിധാനം. പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവിന് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണെന്ന കാര്യത്തില്‍ സര്‍ക്കാരിന് അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുന്നത് സംബന്ധിച്ച കേന്ദ്രതീരുമാനം നാല് മാസത്തിനകം നടപ്പാക്കണമെന്നതായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതിന്‍റെ അടിസ്താനത്തില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് എസ്‍സിഇആര്‍ടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹൈക്കോടതി വിധി സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശവും തേടുന്നുണ്ട്.
ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്തുനല്‍കുന്നത് ഒഴിവാക്കണമെന്ന് നേരത്തേ തന്നെ ദേശീയതലത്തിലുള്ള പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ ആകെ മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്തുനല്‍കുന്നത് ദേശീയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ റാങ്ക് പട്ടിക തയാറാക്കുമ്പോള്‍ മറ്റ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നു വരുന്നത്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷമാകും എസ്‍സിഇആര്‍ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
Also Read:- ഗ്രേസ് മാര്‍ക്കിന് വിലയില്ലാതാകുമോ; പരീക്ഷാ മാര്‍ക്കിനൊപ്പം ചേര്‍ക്കരുതെന്ന് ഹൈക്കോടതി
ഗ്രേസ് മാര്‍ക്ക് എഴുത്തുപരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന കേന്ദ്രതീരുമാനം നടപ്പാക്കാത്തതിനെതിരെ പത്തനംതിട്ടയിലെ റോഷന്‍ ജേക്കബ് അടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് ജസ്റ്റിസ് പിവി ആശ ഉത്തരവിട്ടിരിക്കുന്നത്. 2017 ലെ കേന്ദ്രതീരുമാനം ഉടന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് നേരത്തേ ചില വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിഷയത്തില്‍ വ്യക്തതയില്ലാതെയാണ് അന്ന് ഹര്‍ജി തീര്‍പ്പാക്കിയത്.
വിദ്യാര്‍ത്ഥികളുടെ പാഠ്യേതര മികവിനുള്ള ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തണമെന്നതായിരുന്നു കേന്ദ്രനിര്‍ദ്ദേശം. എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കുമോ ഇല്ലയോ എന്നത് വ്യക്തമാക്കാതെയാണ് അന്ന് നിവേദനത്തില്‍ തീര്‍പ്പുണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈ 19ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കേന്ദ്ര തീരുമാനം നാല് മാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
കേന്ദ്ര തീരുമാനം നടപ്പാക്കില്ലെന്ന് കേരള സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല. അതിനാൽത്തന്നെ കേന്ദ്രതീരുമാനം നടപ്പാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്‍റ് പുറത്തിറക്കിയ ഉത്തരവ് തടസ്സമാവില്ല. അതേസമയം വിദ്യാർഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളില്‍ പങ്കെടുക്കുന്നത് വഴി ഉണ്ടാകുന്ന സമയനഷ്ടം നികത്താനാണ് ഗ്രേസ് മാർക്ക് നൽകുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്താൻ എസ്.സി.ഇ.ആർ.ടി.യെ ചുമതലപ്പെടുത്തിയതായും മറുപടിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പഠനത്തോടൊപ്പം പാഠ്യേതരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതാണ് സംസ്ഥാനത്തെ ഗ്രേസ് മാര്‍ക്ക് സംവിധാനം. പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവിന് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണെന്ന കാര്യത്തില്‍ സര്‍ക്കാരിന് അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുന്നത് സംബന്ധിച്ച കേന്ദ്രതീരുമാനം നാല് മാസത്തിനകം നടപ്പാക്കണമെന്നതായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതിന്‍റെ അടിസ്താനത്തില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് എസ്‍സിഇആര്‍ടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹൈക്കോടതി വിധി സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശവും തേടുന്നുണ്ട്.
ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്തുനല്‍കുന്നത് ഒഴിവാക്കണമെന്ന് നേരത്തേ തന്നെ ദേശീയതലത്തിലുള്ള പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ ആകെ മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്തുനല്‍കുന്നത് ദേശീയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ റാങ്ക് പട്ടിക തയാറാക്കുമ്പോള്‍ മറ്റ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നു വരുന്നത്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷമാകും എസ്‍സിഇആര്‍ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
Also Read:- ഗ്രേസ് മാര്‍ക്കിന് വിലയില്ലാതാകുമോ; പരീക്ഷാ മാര്‍ക്കിനൊപ്പം ചേര്‍ക്കരുതെന്ന് ഹൈക്കോടതി
ഗ്രേസ് മാര്‍ക്ക് എഴുത്തുപരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന കേന്ദ്രതീരുമാനം നടപ്പാക്കാത്തതിനെതിരെ പത്തനംതിട്ടയിലെ റോഷന്‍ ജേക്കബ് അടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് ജസ്റ്റിസ് പിവി ആശ ഉത്തരവിട്ടിരിക്കുന്നത്. 2017 ലെ കേന്ദ്രതീരുമാനം ഉടന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് നേരത്തേ ചില വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിഷയത്തില്‍ വ്യക്തതയില്ലാതെയാണ് അന്ന് ഹര്‍ജി തീര്‍പ്പാക്കിയത്.
വിദ്യാര്‍ത്ഥികളുടെ പാഠ്യേതര മികവിനുള്ള ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തണമെന്നതായിരുന്നു കേന്ദ്രനിര്‍ദ്ദേശം. എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കുമോ ഇല്ലയോ എന്നത് വ്യക്തമാക്കാതെയാണ് അന്ന് നിവേദനത്തില്‍ തീര്‍പ്പുണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈ 19ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കേന്ദ്ര തീരുമാനം നാല് മാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
കേന്ദ്ര തീരുമാനം നടപ്പാക്കില്ലെന്ന് കേരള സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല. അതിനാൽത്തന്നെ കേന്ദ്രതീരുമാനം നടപ്പാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്‍റ് പുറത്തിറക്കിയ ഉത്തരവ് തടസ്സമാവില്ല. അതേസമയം വിദ്യാർഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളില്‍ പങ്കെടുക്കുന്നത് വഴി ഉണ്ടാകുന്ന സമയനഷ്ടം നികത്താനാണ് ഗ്രേസ് മാർക്ക് നൽകുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്താൻ എസ്.സി.ഇ.ആർ.ടി.യെ ചുമതലപ്പെടുത്തിയതായും മറുപടിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.