തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കനക്കുമ്പോൾ വിദ്യാർഥികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ വേണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികൾക്കിത് പരീക്ഷക്കാലമാണ്. കനത്ത ചൂടും സൂര്യാഘാത ഭീഷണിയുമൊക്കെ വലിയ വെല്ലുവിളിയാണ്. വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്നാണ് കമ്മീഷൻെറ പ്രധാന നിർദ്ദേശം. സോക്സും, ഷൂസും, ടൈയ്യും നിർബന്ധമാക്കരുതെന്നും സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത ചൂടിൽ ഇക്കാര്യത്തിൽ ഇളവ് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ചിക്കൻ പോക്സ്, അഞ്ചാംപനി, മൂത്രാശയ രോഗങ്ങൾ എന്നിവ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എട്ട് ജില്ലകളിൽ ചിക്കൻ പോക്സ് റിപ്പോർട്ട് ചെയ്തു. കുട്ടികളിലും ഇത്തരം രോഗങ്ങൾ പടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരം അസുഖം ബാധിച്ച വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്നു.
ചിക്കൻ പോക്സ്, അഞ്ചാംപനി, മൂത്രാശയ രോഗങ്ങൾ എന്നിവ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എട്ട് ജില്ലകളിൽ ചിക്കൻ പോക്സ് റിപ്പോർട്ട് ചെയ്തു. കുട്ടികളിലും ഇത്തരം രോഗങ്ങൾ പടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരം അസുഖം ബാധിച്ച വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്നു.