ന്യൂഡൽഹി: രാജ്യം ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഡിജിറ്റൽ ഉപയോക്താക്കളുടെ എണ്ണം 672 മില്ല്യൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കരിയറിലേക്ക് കടക്കുന്നവര്‍ക്ക് ഈ സംഖ്യ വളരെ പ്രാധാന്യമേറിയതാണ്. എന്നാൽ നൂതന വിദ്യകളിൽ പ്രാഗൽഗ്യമുള്ളവരെയാണ് കമ്പനികള്‍ നിരന്തരമായി തിരയുന്നത്.
ഓരോ ഇന്‍റര്‍നെറ്റ് കമ്പനികൾക്കും എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് ആവശ്യം. '360 ഡിഗ്രിയിലും' പ്രവർത്തിക്കുന്നവർ ഓരോ കമ്പനികളുടെയും സ്വത്താണ്. ഇത്തരം വിദഗ്ധമായ ജോലിക്ക് ഒരു ബാച്ചിലര്‍ ഡിഗ്രിക്കാണ് കമ്പനികള്‍ മുൻഗണന നൽകുന്നത്.
പ്രിൻ്റ്, ടിവി, റേഡിയോ, ഈവൻ്റ് മാനേജ്മെൻ്റ്, പരസ്യങ്ങള്‍, പബ്ലിക് റിലേഷൻ ഓഫിസ്, തുടങ്ങിയ വിശാലമായ മേഖലകളിലേക്ക് ജേണലിസത്തിലൂടെ കടന്നുചെല്ലാനാകും. ഇംഗ്ലീഷിൽ ബിരുദവും ഡിജിറ്റൽ മീഡിയയിൽ പരിജ്ഞാനവും തെളിയിച്ച ഒരാൾക്കാണ് ഇതിലേക്ക് കൂടുതൽ സാധ്യത.
ഇതിന് വേണ്ടി ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്നതിൽ എല്ലാവര്‍ക്കും ആശയക്കുഴപ്പം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ബെനറ്റ് യൂണിവേഴ്സിറ്റി പരിഹാരം കാണുന്നത്. ഒരു മാധ്യമ സ്ഥാപനത്തിൻ്റെ മാധ്യമ പഠന കേന്ദ്രമായാണ് ബെനറ്റ് യൂണിവേഴ്സിറ്റി വ്യത്യസ്തമാകുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ, ടൈംസ് ഇന്‍റര്‍നെറ്റ് എന്നിവയിലെ വിദഗ്ധരായ മാധ്യമ പ്രവര്‍ത്തകരുടെ സേവനമാണ് ബെനറ്റ് യൂണിവേഴ്സിറ്റിയുടെ പ്രത്യേകത.
'ബെനറ്റ് യൂണിവേഴ്സിറ്റിയിൽ ക്രിയാത്മകമായ പ്രവര്‍ത്തികള്‍ക്കാണ് മുൻഗണന നൽകുന്നത്. പഠനത്തിൻ്റെ 60 ശതമാനവും ടൈംസ് നൗ, റേഡിയോ മിര്‍ച്ചി സ്റ്റുഡിയോകളിലാണ് ചെലവഴിക്കുന്നത്' ടൈംസ് സ്കൂള്‍ ഓഫ് മീഡിയ ഹെഡ് സുനിൽ സക്സേന വ്യക്തമാക്കുന്നു. മൂന്നുവര്‍ഷത്തെ ജേര്‍ണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ ബിരുദം വളരെ അച്ചടക്കത്തോടുകൂടിയതാണ്. രാവിലെ 8.30 മുതൽ വൈകുന്നരം 5.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഉച്ചയ്ക്കുശേഷം പ്രാക്ടിക്കൽ ക്ലാസുകളാണ് നടക്കുന്നത്. ന്യൂസ് റൂം പ്രവര്‍ത്തനരീതി, അഡ്വര്‍ടൈസിങ് ഏജൻസി, ഡിജിറ്റൽ സൈറ്റ്, ഈ കൊമേഴ്സ് പ്ലാറ്റ് ഫോം, പബ്ലിക്ക് റിലേഷൻ തുടങ്ങിയ മേഖലയിൽ വിദ്യാര്‍ത്ഥികളുടെ പ്രാഗത്ഭ്യം തെളിയിക്കുകയാണ് കോഴ്സിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
ഓരോ ഇന്‍റര്‍നെറ്റ് കമ്പനികൾക്കും എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് ആവശ്യം. '360 ഡിഗ്രിയിലും' പ്രവർത്തിക്കുന്നവർ ഓരോ കമ്പനികളുടെയും സ്വത്താണ്. ഇത്തരം വിദഗ്ധമായ ജോലിക്ക് ഒരു ബാച്ചിലര്‍ ഡിഗ്രിക്കാണ് കമ്പനികള്‍ മുൻഗണന നൽകുന്നത്.
പ്രിൻ്റ്, ടിവി, റേഡിയോ, ഈവൻ്റ് മാനേജ്മെൻ്റ്, പരസ്യങ്ങള്‍, പബ്ലിക് റിലേഷൻ ഓഫിസ്, തുടങ്ങിയ വിശാലമായ മേഖലകളിലേക്ക് ജേണലിസത്തിലൂടെ കടന്നുചെല്ലാനാകും. ഇംഗ്ലീഷിൽ ബിരുദവും ഡിജിറ്റൽ മീഡിയയിൽ പരിജ്ഞാനവും തെളിയിച്ച ഒരാൾക്കാണ് ഇതിലേക്ക് കൂടുതൽ സാധ്യത.
ഇതിന് വേണ്ടി ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്നതിൽ എല്ലാവര്‍ക്കും ആശയക്കുഴപ്പം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ബെനറ്റ് യൂണിവേഴ്സിറ്റി പരിഹാരം കാണുന്നത്. ഒരു മാധ്യമ സ്ഥാപനത്തിൻ്റെ മാധ്യമ പഠന കേന്ദ്രമായാണ് ബെനറ്റ് യൂണിവേഴ്സിറ്റി വ്യത്യസ്തമാകുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ, ടൈംസ് ഇന്‍റര്‍നെറ്റ് എന്നിവയിലെ വിദഗ്ധരായ മാധ്യമ പ്രവര്‍ത്തകരുടെ സേവനമാണ് ബെനറ്റ് യൂണിവേഴ്സിറ്റിയുടെ പ്രത്യേകത.
'ബെനറ്റ് യൂണിവേഴ്സിറ്റിയിൽ ക്രിയാത്മകമായ പ്രവര്‍ത്തികള്‍ക്കാണ് മുൻഗണന നൽകുന്നത്. പഠനത്തിൻ്റെ 60 ശതമാനവും ടൈംസ് നൗ, റേഡിയോ മിര്‍ച്ചി സ്റ്റുഡിയോകളിലാണ് ചെലവഴിക്കുന്നത്' ടൈംസ് സ്കൂള്‍ ഓഫ് മീഡിയ ഹെഡ് സുനിൽ സക്സേന വ്യക്തമാക്കുന്നു. മൂന്നുവര്‍ഷത്തെ ജേര്‍ണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ ബിരുദം വളരെ അച്ചടക്കത്തോടുകൂടിയതാണ്. രാവിലെ 8.30 മുതൽ വൈകുന്നരം 5.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഉച്ചയ്ക്കുശേഷം പ്രാക്ടിക്കൽ ക്ലാസുകളാണ് നടക്കുന്നത്. ന്യൂസ് റൂം പ്രവര്‍ത്തനരീതി, അഡ്വര്‍ടൈസിങ് ഏജൻസി, ഡിജിറ്റൽ സൈറ്റ്, ഈ കൊമേഴ്സ് പ്ലാറ്റ് ഫോം, പബ്ലിക്ക് റിലേഷൻ തുടങ്ങിയ മേഖലയിൽ വിദ്യാര്‍ത്ഥികളുടെ പ്രാഗത്ഭ്യം തെളിയിക്കുകയാണ് കോഴ്സിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.