ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. കഴക്കൂട്ടം ഉൾപ്പെടെ സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്. ഇതോടെ ബിജെപി പട്ടിക പൂർണ്ണമായി. ആദ്യം പ്രഖ്യാപിച്ച പട്ടികയിൽ മാനന്തവാടിയിലെ സ്ഥാനാർഥിയായിരുന്ന മണിക്കുട്ടൻ പിന്മാറിയ സാഹചര്യത്തിൽ ഇവിടേക്കും പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. സംവരണമണ്ഡലമായ മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറയാണ് മത്സരിക്കുക. കരുനാഗപ്പള്ളി- ബിറ്റി സുധീർ, കൊല്ലം- എം സുനിൽ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.
Also Read : ലതികാ സുഭാഷ് ഇറങ്ങുമ്പോൾ 1987 ആവർത്തിക്കുമോ? ഏറ്റുമാനൂരിൽ നെഞ്ചിടിപ്പോടെ മുന്നണികൾ
ബിജെപി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേര് ഇല്ലായിരുന്നു. താൻ മത്സരിക്കാനില്ല എന്ന നിലപാടിലായിരുന്നു ഇവർ. എന്നാൽ പിന്നീട് ദേശീയ നേതൃത്വം ഇടപെട്ടാണ് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയത്. ഇതോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കഴക്കൂട്ടം വേദിയാകുന്നത്.
ഇടത് മുന്നണിക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കഴക്കൂട്ടത്ത് നിന്ന് വീണ്ടും ജനവിധി തേടുന്നത്. കടകംപള്ളിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും നിന്ദ്യമായ രീതിയിൽ വിശ്വാസ സമൂഹത്തെ ഉപദ്രവിച്ച, ശബരിമല അയ്യപ്പൻന്റെ ആചാരത്തെ തകർക്കാൻ നേതൃത്വം നൽകിയ മന്ത്രിയെ പരാജയപ്പെടുത്തുക എന്ന ദൗത്യമാണ് എനിക്ക് വന്നുചേർന്നിരിക്കുന്നതെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. കേരളത്തിലെ വിശ്വാസസമൂഹത്തിന്റെ വികാരം ഉൾക്കൊണ്ടാണ് കഴക്കൂട്ടത്ത് ഞാൻ മത്സരിക്കുന്നതെന്നും അവർ പറഞ്ഞു.
Also Read : ലതികാ സുഭാഷ് ഇറങ്ങുമ്പോൾ 1987 ആവർത്തിക്കുമോ? ഏറ്റുമാനൂരിൽ നെഞ്ചിടിപ്പോടെ മുന്നണികൾ
ബിജെപി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേര് ഇല്ലായിരുന്നു. താൻ മത്സരിക്കാനില്ല എന്ന നിലപാടിലായിരുന്നു ഇവർ. എന്നാൽ പിന്നീട് ദേശീയ നേതൃത്വം ഇടപെട്ടാണ് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയത്. ഇതോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കഴക്കൂട്ടം വേദിയാകുന്നത്.
ഇടത് മുന്നണിക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കഴക്കൂട്ടത്ത് നിന്ന് വീണ്ടും ജനവിധി തേടുന്നത്. കടകംപള്ളിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും നിന്ദ്യമായ രീതിയിൽ വിശ്വാസ സമൂഹത്തെ ഉപദ്രവിച്ച, ശബരിമല അയ്യപ്പൻന്റെ ആചാരത്തെ തകർക്കാൻ നേതൃത്വം നൽകിയ മന്ത്രിയെ പരാജയപ്പെടുത്തുക എന്ന ദൗത്യമാണ് എനിക്ക് വന്നുചേർന്നിരിക്കുന്നതെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. കേരളത്തിലെ വിശ്വാസസമൂഹത്തിന്റെ വികാരം ഉൾക്കൊണ്ടാണ് കഴക്കൂട്ടത്ത് ഞാൻ മത്സരിക്കുന്നതെന്നും അവർ പറഞ്ഞു.