ആപ്പ്ജില്ല

ആറന്മുളയിലെ തര്‍ക്കം പരിഹരിക്കണം, ഇല്ലെങ്കിൽ മുൻ നിലപാട് തന്നെ; മുന്നറിയിപ്പുമായി സിപിഐ; അടൂർ കാട്ടി 'കണ്ണുരുട്ടി' സിപിഎം

ആറന്മുള നിയോജക മണ്ഡലത്തിൽ എൽഡിഎഫിലെ തർക്കം പരിഹരിക്കണമെന്ന് സിപിഐ. നിയോജക മണ്ഡലം തല ചർച്ചയിലാണ് സിപിഐ ഭാരവാഹികൾ ഇക്കാര്യം ആവശ്യപ്പെട്ടത്. തർക്കം പരിഹരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും മുന്നറിയിപ്പ്.

Lipi 28 Feb 2021, 6:42 am

ഹൈലൈറ്റ്:

  • ആറന്മുളയിലെ തർക്കം പരിഹരിക്കണമെന്ന് സിപിഐ.
  • എൽഡിഎഫിൽ ഉടലെടുത്ത തർക്കം പരിഹരിക്കണമെന്നാണ് സിപിഐ ആവശ്യം.
  • തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപാണ് സിപിഐ-സിപിഎം ഉടലെടുത്തത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Aranmula LDF
പ്രതീകാത്മക ചിത്രം
പത്തനംതിട്ട. ആറന്മുള നിയോജക മണ്ഡലത്തിൽ ഇടതുമുന്നണിയിലെ തർക്കം പരിഹരിക്കാതെ തെരഞ്ഞെടുപ്പിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സിപിഐ. എന്നാൽ ഇത് അടൂരിൽ ബാധകമെന്ന് സിപിഎം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുൻപ് ഇടതുമുന്നണിയിൽ സിപിഐ-സിപിഎം തർക്കം പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ അടക്കം ഉടലെടുത്തിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് കൂടുതൽ രൂക്ഷമാകുകയും ചെയ്തു. സിപിഐക്ക് ലഭിക്കേണ്ട പല സ്ഥാനങ്ങളും ഇല്ലാതാക്കുന്നതിനും ഇത് ഇടയാക്കി.
ആറന്മുളയിൽ അപ്രതീക്ഷിത നീക്കത്തിന് സാധ്യത; വീണ ജോർജിന് പകരം മാണി ഗ്രൂപ്പ് മത്സരിക്കും?

പ്രാദേശിക തലത്തിൽ ഉണ്ടായ ഈ തർക്കങ്ങൾ നിയോജക മണ്ഡലം കമ്മറ്റി ഏറ്റെടുത്തതോടെയാണ് നേതൃത്വങ്ങൾ ഇടപെട്ടത്. ഇതിനിടയിലാണ് സിപിഐയുടെ മുതിർന്ന നേതാവ് ഉൾപ്പെടെ രണ്ട് ബ്ലോക്ക് സ്ഥാനാർഥികളെയും തോൽപ്പിക്കണമെന്ന സിപിഎം മല്ലപ്പുഴശ്ശേരി ലോക്കൽ സെക്രട്ടറിയുടെ ഫോൺ സന്ദേശം പ്രചരിക്കുന്നത്. ജനതാദൾ ജില്ലാ സെക്രട്ടറിയുമായി നടത്തിയ ഈ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രശ്നങ്ങൾ വീണ്ടും രൂക്ഷമായി. ഈ സംഭവം അന്വേഷിച്ചു അടിയന്തര നടപടി വേണമെന്ന് സിപിഐ ജില്ലാ ഘടകം തന്നെ ആവശ്യപ്പെടുകയും ചെയ്തു. സിപിഐയുടെ മുതിർന്ന നേതാവും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ വത്സമ്മ മാത്യുവിനെതിരെ റിബൽ സ്ഥാനാർഥിയെ നിർത്തിയത് ലോക്കൽ ഘടകം അറിഞ്ഞിട്ടാണെന്നും ഇവർ ആരോപിക്കുന്നു.

കണ്ണ് റാന്നിയിൽ! പത്തനംതിട്ടയിൽ ഒരു സീറ്റ് വേണമെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ്, രാജു എബ്രഹാമിനെ പിന്തുണച്ച് സിപിഎം ജില്ലാ നേതൃത്വം

പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ സിപിഎം എസ്ഡിപിഐയുടെ സഹകരണം തേടിയതോടെ സിപിഐക്ക് ലഭിക്കേണ്ട സ്ഥാനങ്ങൾ ലഭിച്ചില്ലെന്ന പരാതിയും നേതൃങ്ങളുടെ പ രിഗണനയിലാണ്. ഇതേ മണ്ഡലത്തിൽ വലിയ പഞ്ചായത്തുകളായ ആറന്മുളയിലും കോയിപ്പുറത്തും നിരവധി പരാതികളാണ് ഇരു പാർട്ടികൾക്കുമിടയിൽ പരിഹരിക്കാതെ കിടക്കുന്നത്. തർക്കം കൂടുതലുള്ള കോയിപ്പുറത്ത് യുഡിഎഫിന് ഒപ്പം ചേർന്നാണ് സിപിഐ വൈസ് പ്രസിഡൻ്റായത്. തെരഞ്ഞെടുപ്പിൽ സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ആറന്മുള ഗ്രാമപഞ്ചായത്തിൽ ഇടതു മുന്നണിക്ക് മുൻ‌തൂക്കം ഉണ്ടായിരുന്നെങ്കിലും ഇരുപാർട്ടികളും തമ്മിൽ ഉണ്ടായ പടലപ്പിണക്കം ഭരണം നഷ്ടമാക്കുന്നതിനു കാരണമായി. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലും സ്ഥിതി വത്യസ്ഥമല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നണി വിട്ടാണ് സിപിഐ മത്സരിച്ചത്. ഒരു സീറ്റിൽ വിജയിക്കുകയും വൈസ് പ്രസിഡൻ്റ് പദം നേടുകയും ചെയ്തു.

ഓട്ടോ ഡ്രൈവർ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ! സുഹൃത്തുക്കൾ നിരീക്ഷണത്തിൽ... സംഭവം പത്തനംതിട്ടയിൽ

ഇത്തരത്തിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാട് തന്നെ ആവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന നിയോജക മണ്ഡലം തല ചർച്ചയിൽ സിപിഐ ഭാരവാഹികൾ പറഞ്ഞു. എന്നാൽ ഇത് ഇപ്പോൾ പെട്ടെന്ന് പരിഹരിക്കാവുന്നതല്ലെന്നും പ്രാദേശികമായി വേണ്ട സംവിധാനങ്ങൾ ഒരുക്കാമെന്നും സിപിഎം അറിയിച്ചു. യോഗത്തിൽ കൂടുതൽ കടുത്ത നിലപാട് സ്വീകരിച്ച സിപിഐ നേതാക്കളോട് അടൂർ അടക്കം ചർച്ച ചെയ്യേണ്ടി വരുമെന്ന് സിപിഎം പറഞ്ഞത്രേ. ഇതോടെ സിപിഐ നേതാക്കൾ അയഞ്ഞതായും അറിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂരിൽ നിന്നും സിപിഐ സ്ഥാനാർഥിയാണ് മത്സരിക്കുന്നത്.


പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ