പാലക്കാട്: മുന്‍ പാലക്കാട് ഡിസിസി അധ്യക്ഷരായിരുന്ന എ.വി ഗോപിനാഥിനുപിന്നാലെ സി വി ബാലചന്ദ്രനും സീറ്റുനു വേണ്ടി സമ്മര്‍ദം ശക്തമാക്കിയതോടെ പാലക്കാട്ടെ കോണ്‍ഗ്രസ്സിലെ പ്രതിസന്ധി രൂക്ഷം. വി ടി ബല്‍റാം മത്സരിയ്ക്കുന്ന തൃത്താല മണ്ഡലമാണ് സി വി ബാലചന്ദ്രന്‍ ആവശ്യപ്പെടുന്നത്. ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി 2011-ല്‍ ബാലചന്ദ്രന്‍ മത്സരിയ്ക്കാന്‍ തയ്യാറെടുത്തതിന് പിന്നാലെയാണ് ബല്‍റാം സ്ഥാനാര്‍ത്ഥിയായത്. പാലക്കാട് ജില്ലാ കമ്മിറ്റി കെപിസിസിയ്ക്ക് നല്‍കിയ പട്ടികയില്‍ വി ടി ബല്‍റാമിനൊപ്പം സി വി ബാലചന്ദ്രന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എ വി ഗോപിനാഥിന്റെ പേര് പോലും ഡിസിസി പട്ടികയിലില്ല. തൃത്താല ചാലിശ്ശേരി സ്വദേശിയാണ് എ വി ഗോപിനാഥിന് ശേഷം പാലക്കാട് ഡിസിസി പ്രസിഡന്റായിരുന്ന സി വി ബാലചന്ദ്രന്‍. ഇത്തവണയും സീറ്റ് നിഷേധിച്ചാല്‍ തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയായി ഇറങ്ങുമെന്നായിരുന്നു സി വി ബാലചന്ദ്രന്റെ ഭീഷണി.
വിമതസ്വരമുയര്‍ത്തിയ എ വി ഗോപിനാഥിനെ അനുനയിപ്പിയ്ക്കാനായി ജില്ലയിലെത്തിയ വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ കൂടിക്കാഴ്ചയ്ക്കുശേഷം തൃത്താലയില്‍ ചാലിശ്ശേരിയിലെ വീട്ടിലെത്തി സി വി ബാലചന്ദ്രനുമായും സംസാരിച്ചു. ചര്‍ച്ചകളില്‍ എ, ഐ ഗ്രൂപ്പുകളിലെ നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ സംഘടനാ പുനസ്സംഘടനയിലും പരിഗണന കിട്ടാതിരുന്നതാണ് ഇരുനേതാക്കളെയും ചൊടിപ്പിച്ചിരുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കി അനുനയിപ്പിയ്ക്കാനുള്ള ശ്രമങ്ങളാണ് കെ സുധാകരന്‍ നടത്തുന്നത്. പ്രവര്‍ത്തകരുടെ പ്രതിഷേധം മനസ്സിലാക്കുന്നുവെന്നും സി വി ബാലചന്ദ്രനെ നേതൃനിരയിലേക്ക്‌കൊണ്ടുവരുമെന്നും ചര്‍ച്ചകള്‍ക്കൊടുവില്‍ കെ സുധാകരന്‍ പറഞ്ഞു. എം ബി രാജേഷിനെപ്പോലെ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ എതിരാളികളായി വരുമ്പോള്‍ മണ്ഡലത്തില്‍ ജാഗ്രതയോടെയാണ് വി ടി ബല്‍റാം പ്രചരണത്തിനൊരുങ്ങുന്നത്.
ഇതിനിടെ മണ്ഡലത്തില്‍ സംഘടനാതലത്തില്‍ സ്വാധീനമുള്ള മുതിര്‍ന്ന നേതാവുതന്നെ വിമതസ്വരമുയര്‍ത്തിയത് ആശങ്കയുയര്‍ത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പത്തു സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ടിടത്ത് മാത്രമാണ് വിജയിച്ചിരുന്നത്. പാലക്കാട് ഷാഫി പറമ്പിലും തൃത്താലയില്‍ വി ടി ബല്‍റാമും. ഇത്തവണ ഒറ്റപ്പാലത്ത് ഡോ.പി സരിനെക്കൂടി സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രചോദനവും ഇതുതന്നെ. എന്നാല്‍ ഈ മണ്ഡലങ്ങളിലെല്ലാം പ്രധാന എതിരാളികളായി മുതിര്‍ന്ന നേതാക്കള്‍ മാറുന്നതില്‍ യൂത്ത് കോണ്‍ഗ്രസ്സിനും അമര്‍ഷമുണ്ട്. ജില്ലയിലെ എംപിമാരില്‍ നിന്ന് കെപിസിസി ശേഖരിച്ച റിപ്പോര്‍ട്ടിലും പുതുമുഖങ്ങളെയും യുവാക്കളെയും പരിഗണിയ്ക്കണമെന്ന നിര്‍ദേശമാണുള്ളത്. ജീവന്മരണ പോരാട്ടമാണെന്നും വിജയസാധ്യത മാത്രം നോക്കി ഒന്നിച്ചുനില്‍ക്കണമെന്നും കെ സുധാകരന്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ വി എസ് വിജയരാഘവന്‍, എവി ഗോപിനാഥ്, സി വി ബാലന്ദ്രന്‍, സി പി മുഹമ്മദ്, പി ഹരിഗോവിന്ദന്‍ എന്നവരോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു.
വിമതസ്വരമുയര്‍ത്തിയ എ വി ഗോപിനാഥിനെ അനുനയിപ്പിയ്ക്കാനായി ജില്ലയിലെത്തിയ വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ കൂടിക്കാഴ്ചയ്ക്കുശേഷം തൃത്താലയില്‍ ചാലിശ്ശേരിയിലെ വീട്ടിലെത്തി സി വി ബാലചന്ദ്രനുമായും സംസാരിച്ചു. ചര്‍ച്ചകളില്‍ എ, ഐ ഗ്രൂപ്പുകളിലെ നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ സംഘടനാ പുനസ്സംഘടനയിലും പരിഗണന കിട്ടാതിരുന്നതാണ് ഇരുനേതാക്കളെയും ചൊടിപ്പിച്ചിരുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കി അനുനയിപ്പിയ്ക്കാനുള്ള ശ്രമങ്ങളാണ് കെ സുധാകരന്‍ നടത്തുന്നത്. പ്രവര്‍ത്തകരുടെ പ്രതിഷേധം മനസ്സിലാക്കുന്നുവെന്നും സി വി ബാലചന്ദ്രനെ നേതൃനിരയിലേക്ക്‌കൊണ്ടുവരുമെന്നും ചര്‍ച്ചകള്‍ക്കൊടുവില്‍ കെ സുധാകരന്‍ പറഞ്ഞു. എം ബി രാജേഷിനെപ്പോലെ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ എതിരാളികളായി വരുമ്പോള്‍ മണ്ഡലത്തില്‍ ജാഗ്രതയോടെയാണ് വി ടി ബല്‍റാം പ്രചരണത്തിനൊരുങ്ങുന്നത്.
ഇതിനിടെ മണ്ഡലത്തില്‍ സംഘടനാതലത്തില്‍ സ്വാധീനമുള്ള മുതിര്‍ന്ന നേതാവുതന്നെ വിമതസ്വരമുയര്‍ത്തിയത് ആശങ്കയുയര്‍ത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പത്തു സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ടിടത്ത് മാത്രമാണ് വിജയിച്ചിരുന്നത്. പാലക്കാട് ഷാഫി പറമ്പിലും തൃത്താലയില്‍ വി ടി ബല്‍റാമും. ഇത്തവണ ഒറ്റപ്പാലത്ത് ഡോ.പി സരിനെക്കൂടി സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രചോദനവും ഇതുതന്നെ. എന്നാല്‍ ഈ മണ്ഡലങ്ങളിലെല്ലാം പ്രധാന എതിരാളികളായി മുതിര്‍ന്ന നേതാക്കള്‍ മാറുന്നതില്‍ യൂത്ത് കോണ്‍ഗ്രസ്സിനും അമര്‍ഷമുണ്ട്. ജില്ലയിലെ എംപിമാരില്‍ നിന്ന് കെപിസിസി ശേഖരിച്ച റിപ്പോര്‍ട്ടിലും പുതുമുഖങ്ങളെയും യുവാക്കളെയും പരിഗണിയ്ക്കണമെന്ന നിര്‍ദേശമാണുള്ളത്. ജീവന്മരണ പോരാട്ടമാണെന്നും വിജയസാധ്യത മാത്രം നോക്കി ഒന്നിച്ചുനില്‍ക്കണമെന്നും കെ സുധാകരന്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ വി എസ് വിജയരാഘവന്‍, എവി ഗോപിനാഥ്, സി വി ബാലന്ദ്രന്‍, സി പി മുഹമ്മദ്, പി ഹരിഗോവിന്ദന്‍ എന്നവരോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു.