ചെന്നൈ: കേരളത്തിൽ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടനും മക്കള് നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. ചെന്നൈയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേത് പോലെ ഈ വർഷം തന്നെയാണ് തമിഴ്നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും മുഖ്യമന്ത്രിയാവുക എന്ന പ്രയത്നത്തിലാണ് താനെന്നും കമൽ ഹാസൻ പറഞ്ഞു. എന്നാൽ എവിടെയാകും മത്സരിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മണ്ഡലം ഏതാകുമെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും കമൽ പറഞ്ഞു.
Also Read : കേരളത്തിൽ നിന്നുള്ളവർക്ക് യാത്ര നിയന്ത്രണങ്ങളുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം?
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സംസാരിച്ച കമൽഹാസൻ രജനീകാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തില്ലെന്നും സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും വ്യക്തമാക്കി. രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയെങ്കിലും അഭിപ്രായം പറയാൻ രജനിക്ക് സ്വാതന്ത്രൃമുണ്ടെന്ന് കഴിഞ്ഞദിവസം കമൽഹാസൻ പറഞ്ഞിരുന്നു.
Also Read : കേരളത്തിൽ കൊവിഡിന്റെ രണ്ട് വകഭേദങ്ങൾ കണ്ടെത്തിയതായി കേന്ദ്രം
രജനീകാന്തിന്റെ വസതിയിലെത്തി കമൽഹാസൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങൾക്കു ഇടയാക്കിയിരുന്നു. എന്നാൽ ചർച്ചയിൽ രാഷ്ട്രീയമില്ലായിരുന്നുവെന്നും രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണം മാത്രമായിരുന്നുവെന്നാണ് കമൽഹാസൻ പറഞ്ഞത്.
നേരത്തെ രാഷ്ട്രീയ പാർട്ടി രൂപികരിച്ച് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ലെന്ന് വ്യക്തമാക്കി താരം രംഗത്ത് വരികയും ചെയ്തു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കമൽഹാസൻ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടാനാണ് സാധ്യത.
Also Read : കേരളത്തിൽ നിന്നുള്ളവർക്ക് യാത്ര നിയന്ത്രണങ്ങളുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം?
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സംസാരിച്ച കമൽഹാസൻ രജനീകാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തില്ലെന്നും സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും വ്യക്തമാക്കി. രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയെങ്കിലും അഭിപ്രായം പറയാൻ രജനിക്ക് സ്വാതന്ത്രൃമുണ്ടെന്ന് കഴിഞ്ഞദിവസം കമൽഹാസൻ പറഞ്ഞിരുന്നു.
Also Read : കേരളത്തിൽ കൊവിഡിന്റെ രണ്ട് വകഭേദങ്ങൾ കണ്ടെത്തിയതായി കേന്ദ്രം
രജനീകാന്തിന്റെ വസതിയിലെത്തി കമൽഹാസൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങൾക്കു ഇടയാക്കിയിരുന്നു. എന്നാൽ ചർച്ചയിൽ രാഷ്ട്രീയമില്ലായിരുന്നുവെന്നും രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണം മാത്രമായിരുന്നുവെന്നാണ് കമൽഹാസൻ പറഞ്ഞത്.
നേരത്തെ രാഷ്ട്രീയ പാർട്ടി രൂപികരിച്ച് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ലെന്ന് വ്യക്തമാക്കി താരം രംഗത്ത് വരികയും ചെയ്തു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കമൽഹാസൻ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടാനാണ് സാധ്യത.