തിരുവനന്തപുരം: കേരളത്തില്‍ സിപിഎം- ബിജെപി ധാരണയുണ്ടെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പത്ത് സീറ്റുകളിലാണ് ധാരണയെന്ന് അദ്ദേഹം പറഞ്ഞതായി മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സിപിഐഎം നേതാക്കന്മാരും ബിജെപി അഖിലേന്ത്യ നേതാക്കളും തമ്മിൽ കരാർ ഉണ്ടാക്കിയെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം. 'കേരളത്തില്‍ സിപിഎം- ബിജെപി ധാരണയുണ്ട്. അതില്‍ ഒരു സംശയവുമില്ല. പത്ത് സീറ്റുകളിലാണ് ധാരണ. അഞ്ച് സീറ്റില്‍ ജയിച്ചുവന്ന് നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ബിജെപി ശ്രമം' മുല്ലപ്പള്ളി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Also Read : കുന്നത്തുനാട്ടിൽ ഇത്തവണ ആര് ജയിക്കും? എറണാകുളത്തെ മണ്ഡലം ശ്രദ്ധ നേടാനുള്ള കാരണം
35- 40 സീറ്റ് നേടിയാൽ സംസ്ഥാനത്ത് സർക്കാരുണ്ടാക്കാൻ കഴിയുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയെ മുല്ലപ്പള്ളി പരിസഹിക്കുകയും ചെയ്തു. സ്വപ്‌നലോകത്തിരുന്ന് സുരേന്ദ്രന് എന്തും പറയാമല്ലോ, അതിന് അത്ര പ്രധാന്യം മാത്രമെ നല്‍കുന്നുള്ളൂവെന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ.
Also Read : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയർന്ന് തന്നെ; ആക്ടീവ് കേസുകൾ 1.55 ലക്ഷമായി ഉയർന്നു
നിയമസഭ തെരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് നേരിടുന്നതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയുണ്ട്. അതിനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പറയുന്നു. തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : കുന്നത്തുനാട്ടിൽ ഇത്തവണ ആര് ജയിക്കും? എറണാകുളത്തെ മണ്ഡലം ശ്രദ്ധ നേടാനുള്ള കാരണം
35- 40 സീറ്റ് നേടിയാൽ സംസ്ഥാനത്ത് സർക്കാരുണ്ടാക്കാൻ കഴിയുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയെ മുല്ലപ്പള്ളി പരിസഹിക്കുകയും ചെയ്തു. സ്വപ്‌നലോകത്തിരുന്ന് സുരേന്ദ്രന് എന്തും പറയാമല്ലോ, അതിന് അത്ര പ്രധാന്യം മാത്രമെ നല്‍കുന്നുള്ളൂവെന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ.
Also Read : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയർന്ന് തന്നെ; ആക്ടീവ് കേസുകൾ 1.55 ലക്ഷമായി ഉയർന്നു
നിയമസഭ തെരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് നേരിടുന്നതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയുണ്ട്. അതിനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പറയുന്നു. തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.