കണ്ണൂർ: കേരളത്തിൽ ഇടതുപക്ഷ സർക്കാരിൻ്റെ തുടർഭരണം ഉറപ്പാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത്രയധികം വികസന പ്രവർത്തനങ്ങൾ ചെയ്ത കാലഘട്ടം കേരളത്തിൽ ഉണ്ടായിട്ടില്ല. പിണറായി വിജയൻ്റെ ഭരണ കാലഘട്ടം സുവർണ കാലഘട്ടമാണ്. ഇതെല്ലാം ചെയ്തത് ഇത്രയും പ്രതിസന്ധികൾ നിറഞ്ഞ കാലത്താണ്. കേരളത്തിൽ ഇടതുപക്ഷ സർക്കാരിൻ്റെ തുടർഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വീണ്ടും അധികാരത്തിലെത്തിയാൽ വികസനം തുടരുമെന്നും കെ കെ ശൈലജ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
"പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത് സന്തോഷകരമായ കാര്യമാണ്. വാക്സിൻ എടുക്കാൻ ആരും മടിക്കേണ്ട. ആദ്യം വാക്സിൻ എടുക്കാൻ തനിക്കും ആഗ്രഹം ഉണ്ടായിരുന്നു. പ്രയോറിറ്റി ആകാൻ കാത്തു നിന്നതാണ്. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും വാക്സിൻ സ്വീകരിക്കും. ഇതിനുവേണ്ടിയുള്ള രജിസ്ട്രേഷൻ തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂത്തിയാക്കി വാക്സിൻ നൽകാനാണ് സർക്കാരിൻ്റെ ആഗ്രഹം" മന്ത്രി വ്യക്തമാക്കി.
നേരത്തെ അനുവദിച്ചു തന്നതിനേക്കാൾ കൂടുതൽ വാക്സിനേഷൻ സെൻ്ററുകൾ അനുവദിച്ചു തരണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ആയിരത്തിലേറെ വാക്സിനേഷൻ സെൻ്ററുകൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വാക്സിനേഷൻ സെൻ്ററുകൾ തുറന്നാൽ മാത്രമേ കൂടുതൽ ആളുകളിലേക്ക് വാക്സിൻ പെട്ടെന്ന് എത്തിക്കാൻ സാധിക്കുകയുള്ളൂ. കേരളം ഇതിനായി സജ്ജമാണ്. സർക്കാരിനു മാത്രമല്ല, സ്വകാര്യ മേഖലയ്ക്കും കേന്ദ്ര സർക്കാർ വാക്സിൻ അനുവദിച്ചിട്ടുണ്ട്. അതിനെല്ലാം കൂടിയുള്ള വാക്സിൻ ഇപ്പോൾ ലഭ്യമാകുമോ എന്ന ആശങ്ക മാത്രമേ നിലവിലുള്ളൂ. അതും കൂടി ലഭ്യമായാൽ എത്രയും വേഗം എല്ലാവരിലും വാക്സിൻ നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളമെന്നും കെ കെ ശൈലജ പറഞ്ഞു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
"പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത് സന്തോഷകരമായ കാര്യമാണ്. വാക്സിൻ എടുക്കാൻ ആരും മടിക്കേണ്ട. ആദ്യം വാക്സിൻ എടുക്കാൻ തനിക്കും ആഗ്രഹം ഉണ്ടായിരുന്നു. പ്രയോറിറ്റി ആകാൻ കാത്തു നിന്നതാണ്. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും വാക്സിൻ സ്വീകരിക്കും. ഇതിനുവേണ്ടിയുള്ള രജിസ്ട്രേഷൻ തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂത്തിയാക്കി വാക്സിൻ നൽകാനാണ് സർക്കാരിൻ്റെ ആഗ്രഹം" മന്ത്രി വ്യക്തമാക്കി.
നേരത്തെ അനുവദിച്ചു തന്നതിനേക്കാൾ കൂടുതൽ വാക്സിനേഷൻ സെൻ്ററുകൾ അനുവദിച്ചു തരണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ആയിരത്തിലേറെ വാക്സിനേഷൻ സെൻ്ററുകൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വാക്സിനേഷൻ സെൻ്ററുകൾ തുറന്നാൽ മാത്രമേ കൂടുതൽ ആളുകളിലേക്ക് വാക്സിൻ പെട്ടെന്ന് എത്തിക്കാൻ സാധിക്കുകയുള്ളൂ. കേരളം ഇതിനായി സജ്ജമാണ്. സർക്കാരിനു മാത്രമല്ല, സ്വകാര്യ മേഖലയ്ക്കും കേന്ദ്ര സർക്കാർ വാക്സിൻ അനുവദിച്ചിട്ടുണ്ട്. അതിനെല്ലാം കൂടിയുള്ള വാക്സിൻ ഇപ്പോൾ ലഭ്യമാകുമോ എന്ന ആശങ്ക മാത്രമേ നിലവിലുള്ളൂ. അതും കൂടി ലഭ്യമായാൽ എത്രയും വേഗം എല്ലാവരിലും വാക്സിൻ നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളമെന്നും കെ കെ ശൈലജ പറഞ്ഞു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ