വയനാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽജെഡി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. മൂന്ന് മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. കൽപ്പറ്റയിൽ എം.വി. ശ്രേയാംസ് കുമാര്‍ തന്നെയയാകും സ്ഥാനാര്‍ത്ഥിയാകുക. Also Read : 'നിര്‍ബന്ധിത വന്ധ്യംകരണം, കുട്ടികളെ വേര്‍പെടുത്തല്‍; ചൈന നടത്തുന്നത് വംശഹത്യ തന്നെ'
കൂത്തുപറമ്പ് മണ്ഡലത്തിൽ കെ. പി. മോഹനനും വടകര മണ്ഡലത്തിൽ മനയത്ത് ചന്ദ്രനും സ്ഥാനാര്‍ത്ഥികളാകും. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായതിനാൽ വിജയ സാധ്യത കണക്കാക്കിയാണ് നിര്‍ണയിച്ചത്.
കൽപ്പറ്റ മണ്ഡലത്തിൽ സിപിഎമ്മിന്റെ സി കെ ശശീന്ദ്രനാണ് നിലവിലെ എംഎൽഎ. അന്നത്തെ യുഡിഎഫ് സഖ്യത്തിലായിരുന്ന ശ്രേയാംസ് കുമാറിനെ തോൽപ്പിച്ചാണ് ശശീന്ദ്രന് ജയിച്ചത്.
കൂത്തുപറമ്പിൽ പി കെ പ്രവീണിന്റെ പേരാണ് ഉയര്‍ന്ന് കേട്ടിരുന്നത്. അതുപോലെ തന്നെ വടകര ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസിന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ആണ് സ്ഥാനാര്‍ത്ഥിയാകുക.
Also Read : ഒരു കാലത്ത് മമതയുടെ വലംകൈ, ഇപ്പോൾ ബിജെപി പാളയത്തിൽ, നന്ദിഗ്രാം പിടിച്ചെടുക്കാൻ സുവേന്ദു അധികാരി; 12ന് പത്രിക സമര്‍പ്പിക്കും
എൽജെഡി സംസ്ഥാന നേതൃയോഗം സാധ്യതാ പട്ടിക ചര്‍ച്ച ചെയ്യും. ഇതിനു ശേഷമാണ് പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്നാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകിയത്.
കൂത്തുപറമ്പ് മണ്ഡലത്തിൽ കെ. പി. മോഹനനും വടകര മണ്ഡലത്തിൽ മനയത്ത് ചന്ദ്രനും സ്ഥാനാര്‍ത്ഥികളാകും. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായതിനാൽ വിജയ സാധ്യത കണക്കാക്കിയാണ് നിര്‍ണയിച്ചത്.
കൽപ്പറ്റ മണ്ഡലത്തിൽ സിപിഎമ്മിന്റെ സി കെ ശശീന്ദ്രനാണ് നിലവിലെ എംഎൽഎ. അന്നത്തെ യുഡിഎഫ് സഖ്യത്തിലായിരുന്ന ശ്രേയാംസ് കുമാറിനെ തോൽപ്പിച്ചാണ് ശശീന്ദ്രന് ജയിച്ചത്.
കൂത്തുപറമ്പിൽ പി കെ പ്രവീണിന്റെ പേരാണ് ഉയര്‍ന്ന് കേട്ടിരുന്നത്. അതുപോലെ തന്നെ വടകര ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസിന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ആണ് സ്ഥാനാര്‍ത്ഥിയാകുക.
Also Read : ഒരു കാലത്ത് മമതയുടെ വലംകൈ, ഇപ്പോൾ ബിജെപി പാളയത്തിൽ, നന്ദിഗ്രാം പിടിച്ചെടുക്കാൻ സുവേന്ദു അധികാരി; 12ന് പത്രിക സമര്‍പ്പിക്കും
എൽജെഡി സംസ്ഥാന നേതൃയോഗം സാധ്യതാ പട്ടിക ചര്‍ച്ച ചെയ്യും. ഇതിനു ശേഷമാണ് പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്നാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകിയത്.