തൃശൂർ: കേരളത്തിൽ തുടർഭരണം ഉറപ്പിച്ച് ഇടത് നേതാക്കൾ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള ജനത പുതുചരിത്രം രചിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. കേരളത്തിൽ തുടർ ഭരണം തന്നെയെന്ന് ആവർത്തിച്ച് എ വിജയരാഘവനും, കാനം രാജേന്ദ്രനും രംഗത്തെത്തി. തൃശൂരിലെ എൽഡിഎഫിൻ്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തിലാണ് നേതാക്കൾ സംസ്ഥാനത്ത് തുടർ ഭരണം എന്ന പ്രതീക്ഷ പ്രഖ്യാപിച്ചത്.
അഞ്ചുവർഷം കൂടുമ്പോഴുള്ള ഭരണമാറ്റം എന്ന പതിവ് ഇത്തവണ മാറ്റാൻ കേരള ജനത തീരുമാനിച്ചു കഴിഞ്ഞു. കേന്ദ്രസർക്കാരിൻറെ വർഗീയ–കോർപറേറ്റ് കൂട്ടുകെട്ടിനെതിരെ ദേശീയതലത്തിൽ ഇടതുപക്ഷ ജനാധിപത്യ ബദൽ വളർന്നുവരണം. അതിന് കേരളത്തിൽ എൽഡിഎഫിന് തുടർഭരണം അനിവാര്യമാണെന്നും എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം രാഹുൽ ഗാന്ധിയോടൊപ്പം എല്ലാ യുഡിഎഫ് നേതാക്കൾക്കും അറബിക്കടലിൽ ചാടേണ്ട അവസ്ഥ വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരിഹസിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ വിവാദമല്ല മറിച്ച് വികസനമാണ് ചർച്ചയാകുക എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും പറഞ്ഞു. എൽഡിഎഫ് തെരഞ്ഞെടുപ്പിന് പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
13-ാം തിയതി കാസർകോട് നിന്നും ആരംഭിച്ച എൽഡിഎഫിൻ്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയാണ് തൃശൂരിൽ സമാപിച്ചത്. മന്ത്രിമാരായ എ സി മൊയിതീൻ, വി എസ് സുനിൽകുമാർ, സി രവീന്ദ്രനാഥ് എന്നിവരും മുതിർന്ന ഇടത് നേതാക്കളും തേക്കിൻകാട് മൈതാനിയലെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
അഞ്ചുവർഷം കൂടുമ്പോഴുള്ള ഭരണമാറ്റം എന്ന പതിവ് ഇത്തവണ മാറ്റാൻ കേരള ജനത തീരുമാനിച്ചു കഴിഞ്ഞു. കേന്ദ്രസർക്കാരിൻറെ വർഗീയ–കോർപറേറ്റ് കൂട്ടുകെട്ടിനെതിരെ ദേശീയതലത്തിൽ ഇടതുപക്ഷ ജനാധിപത്യ ബദൽ വളർന്നുവരണം. അതിന് കേരളത്തിൽ എൽഡിഎഫിന് തുടർഭരണം അനിവാര്യമാണെന്നും എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം രാഹുൽ ഗാന്ധിയോടൊപ്പം എല്ലാ യുഡിഎഫ് നേതാക്കൾക്കും അറബിക്കടലിൽ ചാടേണ്ട അവസ്ഥ വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരിഹസിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ വിവാദമല്ല മറിച്ച് വികസനമാണ് ചർച്ചയാകുക എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും പറഞ്ഞു. എൽഡിഎഫ് തെരഞ്ഞെടുപ്പിന് പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
13-ാം തിയതി കാസർകോട് നിന്നും ആരംഭിച്ച എൽഡിഎഫിൻ്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയാണ് തൃശൂരിൽ സമാപിച്ചത്. മന്ത്രിമാരായ എ സി മൊയിതീൻ, വി എസ് സുനിൽകുമാർ, സി രവീന്ദ്രനാഥ് എന്നിവരും മുതിർന്ന ഇടത് നേതാക്കളും തേക്കിൻകാട് മൈതാനിയലെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ