മലപ്പുറം: സ്ഥാനാർഥികളെ ചൊല്ലിയുള്ള തവനൂരിലെ തർക്കങ്ങൾ പരിഹരിച്ച് തവനൂരിൽ ഔദ്യോഗിക സ്ഥാനാർഥി പ്രാധ്യാപനത്തിന് മുൻപ് തന്നെ റോഡ് ഷോ നടത്തി ഫിറോസ് കുന്നുംപറമ്പിൽ. ആദ്യഘട്ടത്തിൽ കെപിസിസി അധ്യക്ഷൻ ചില മണ്ഡലങ്ങളെ ഒഴിച്ച് നിർത്തിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. അതിൽ ഒന്നായിരുന്നു തവനൂർ മണ്ഡലം. കഴിഞ്ഞ ദിവസമാണ് തവനൂരിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അതേസമയം കോൺഗ്രസ് പാർട്ടി ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പുതന്നെ ഫിറോസ് കുന്നംപറമ്പിൽ റോഡ് ഷോയുമായി വോട്ടർമാരെ കാണാനെത്തി.
ഇന്നലെ വൈകുന്നേരമാണ് തവനൂർ മണ്ഡലത്തിൽ എത്തിയ ഫിറോസ് കുന്നംപറമ്പിലിന് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകിയത്. തവനൂർ തിരിച്ചു പിടിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. തവനൂർ തിരിച്ചു പിടിക്കുക എന്നത് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും അഭിമാനപ്രശ്നം കൂടിയാണ്. അതെ സമയം തവനൂരിൽ 110% വിജയം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. തവനൂരിൽ മാറ്റം വേണം എന്നതിന്റെ തെളിവാണ് തന്റെ പിറകിലുള്ള ഈ ജനക്കൂട്ടം എന്നും തികഞ്ഞ വിജയപ്രതീക്ഷ ഉണ്ടെന്നും തവനൂരിലെ ഫിറോസ് കുന്നുംപറമ്പിൽ കൂട്ടിച്ചേർത്തു.
ഇന്നലെ വൈകുന്നേരമാണ് തവനൂർ മണ്ഡലത്തിൽ എത്തിയ ഫിറോസ് കുന്നംപറമ്പിലിന് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകിയത്. തവനൂർ തിരിച്ചു പിടിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. തവനൂർ തിരിച്ചു പിടിക്കുക എന്നത് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും അഭിമാനപ്രശ്നം കൂടിയാണ്. അതെ സമയം തവനൂരിൽ 110% വിജയം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. തവനൂരിൽ മാറ്റം വേണം എന്നതിന്റെ തെളിവാണ് തന്റെ പിറകിലുള്ള ഈ ജനക്കൂട്ടം എന്നും തികഞ്ഞ വിജയപ്രതീക്ഷ ഉണ്ടെന്നും തവനൂരിലെ ഫിറോസ് കുന്നുംപറമ്പിൽ കൂട്ടിച്ചേർത്തു.