തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുൻ ദേശീയ അധ്യക്ഷനുമായിരുന്ന അമിത് ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. നാളെ വൈകീട്ടാണ് വിജയ യാത്രയുടെ സമാപന സമ്മേളനം നടക്കുക. ഇന്ന് വൈകിട്ട് 6.30ന് പ്രത്യേക വിമാനത്തിലാണ് അമിത് ഷാ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുകയെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു. ഇന്ന് രാത്രി കേരളത്തിൽ കഴിയുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ റോഡുമാർഗം കന്യാകുമാരിയിലേക്ക് പോകും. തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കന്യാകുമാരിയിലെ ലോക് സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുക്കാനായാണ് അദ്ദേഹം തമിഴ്നാട്ടിലേക്ക് പോകുന്നത്.
Also Read : രണ്ട് ടേം നിബന്ധന കർശനം, ഇരുപതിലേറെ പുതുമുഖങ്ങൾ; 14 ജില്ലയിലെയും സിപിഎം സാധ്യതാ പട്ടിക
കന്യാകുമാരിയിലെ പരിപാടികൾക്ക് ശേഷം വൈകീട്ട് നാല് മണിയോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും. ബിജെപി കോർ കമ്മിറ്റി യോഗത്തിലും, തുടർന്ന് ശ്രീരാമകൃഷ്ണ മഠത്തിൽ നടക്കുന്ന സന്യാസി സംഗമത്തിലും പങ്കെടുക്കും.
വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്താണ് വിജയ യാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. ആഭ്യന്തര മന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ തിരുവനന്തപുരത്തെത്തുന്നതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. അഴിമതി വിമുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സുരേന്ദ്രൻ വിജയ യാത്ര നടത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു യാത്ര ഉദ്ഘാടനം ചെയ്തത്.
Also Read : രണ്ട് ടേം നിബന്ധന കർശനം, ഇരുപതിലേറെ പുതുമുഖങ്ങൾ; 14 ജില്ലയിലെയും സിപിഎം സാധ്യതാ പട്ടിക
കന്യാകുമാരിയിലെ പരിപാടികൾക്ക് ശേഷം വൈകീട്ട് നാല് മണിയോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും. ബിജെപി കോർ കമ്മിറ്റി യോഗത്തിലും, തുടർന്ന് ശ്രീരാമകൃഷ്ണ മഠത്തിൽ നടക്കുന്ന സന്യാസി സംഗമത്തിലും പങ്കെടുക്കും.
വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്താണ് വിജയ യാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. ആഭ്യന്തര മന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ തിരുവനന്തപുരത്തെത്തുന്നതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. അഴിമതി വിമുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സുരേന്ദ്രൻ വിജയ യാത്ര നടത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു യാത്ര ഉദ്ഘാടനം ചെയ്തത്.