തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന തരത്തിൽ ചാനലുകൾ നടത്തുന്ന അഭിപ്രായ സർവേകളിൽ വിശ്വാസമില്ല. ജനങ്ങളെയാണ് യുഡിഎഫ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി സർവേ നടത്തി തരാമെന്ന് പറഞ്ഞ് ചില ഏജൻസികൾ സമീപിച്ചിരുന്നു. എന്നാൽ ഇത്തരം സർവേകളിൽ വിശ്വസിക്കുന്നില്ല. ഇതിനായി സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച ശൈലി പിണറായി വിജയൻ അനുകരിക്കുകയാണെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സർവേകളെ തള്ളി രംഗത്തുവന്നിരുന്നു. അഭിപ്രായ സർവ്വേകളിലൂടെ പ്രതിപക്ഷ നേതാവിനേയും യുഡിഎഫിനേയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
"തന്നെ തകർക്കാർ സർക്കാരിനോ സിപിഎമ്മിനോ കഴിയാത്തതിനാൽ മാധ്യമങ്ങളെ കൂട്ടുപിടിച്ച് അഭിപ്രായ സർവ്വേകൾ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഓരോ സർവ്വേയും അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നത്. 200 കോടി രൂപയുടെ പരസ്യം നൽകിയ സർക്കാരിനോടുള്ള നന്ദിയാണ് മാധ്യമങ്ങൾ കാണിക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തി മാധ്യമ ധർമ്മമല്ല. ഭരണകക്ഷിക്ക് നൽകുന്നതിൽ ഒരു ശതമാനം പരിഗണനയെങ്കിലും പ്രതിപക്ഷത്തിന് ലഭിക്കണ്ടേ. നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിൽ നടക്കുന്നത്" - എന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി സർവേ നടത്തി തരാമെന്ന് പറഞ്ഞ് ചില ഏജൻസികൾ സമീപിച്ചിരുന്നു. എന്നാൽ ഇത്തരം സർവേകളിൽ വിശ്വസിക്കുന്നില്ല. ഇതിനായി സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച ശൈലി പിണറായി വിജയൻ അനുകരിക്കുകയാണെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സർവേകളെ തള്ളി രംഗത്തുവന്നിരുന്നു. അഭിപ്രായ സർവ്വേകളിലൂടെ പ്രതിപക്ഷ നേതാവിനേയും യുഡിഎഫിനേയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
"തന്നെ തകർക്കാർ സർക്കാരിനോ സിപിഎമ്മിനോ കഴിയാത്തതിനാൽ മാധ്യമങ്ങളെ കൂട്ടുപിടിച്ച് അഭിപ്രായ സർവ്വേകൾ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഓരോ സർവ്വേയും അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നത്. 200 കോടി രൂപയുടെ പരസ്യം നൽകിയ സർക്കാരിനോടുള്ള നന്ദിയാണ് മാധ്യമങ്ങൾ കാണിക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തി മാധ്യമ ധർമ്മമല്ല. ഭരണകക്ഷിക്ക് നൽകുന്നതിൽ ഒരു ശതമാനം പരിഗണനയെങ്കിലും പ്രതിപക്ഷത്തിന് ലഭിക്കണ്ടേ. നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിൽ നടക്കുന്നത്" - എന്നും ചെന്നിത്തല പറഞ്ഞു.