ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ്റെ കാറിന് നേരെ ആക്രമണം. കാഞ്ചിപുരം ജില്ലയിൽ നടന്ന പൊതുയോഗത്തിന് ശേഷം കമൽ ചെന്നൈയ്‌ക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
കമലിൻ്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുകയാണ് പാർട്ടി നേതൃത്വം വ്യക്തമാക്കി. ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും നടുവിലൂടെ നീങ്ങുകയായിരുന്ന കാറിന് നേർക്കാണ് ആക്രമണം ഉണ്ടായത്.
മദ്യലഹരിയിൽ ആരധകൻ നടത്തിയ ആക്രമണമാണെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിൽ ഇയാൾ വിൻഡോ തുറക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. അതേസമയം, യുവാവിനെ പാർട്ടി പ്രവർത്തകരും സമീപവാസികളും ചേർന്ന് മർദ്ദിച്ചു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
നാട്ടുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കമൽഹാസൻ സുരക്ഷിതനാണെന്നും വാഹനത്തിൻ്റെ വിൻഡ്‌സ്ക്രീൻ തകർന്നതായും മക്കൾ നീതി മയ്യം നേതാവും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ജിജി മൗര്യ ട്വീറ്റ് ചെയ്‌തു. കാറിന് നേരെ ആക്രമണം നടത്തിയാളെ പോലീസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രില്‍ ആറിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് നിയോജക മണ്ഡലത്തില്‍നിന്നാണ് കമല്‍ഹാസൻ ജനവിധി തേടുന്നത്.
കമലിൻ്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുകയാണ് പാർട്ടി നേതൃത്വം വ്യക്തമാക്കി. ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും നടുവിലൂടെ നീങ്ങുകയായിരുന്ന കാറിന് നേർക്കാണ് ആക്രമണം ഉണ്ടായത്.
മദ്യലഹരിയിൽ ആരധകൻ നടത്തിയ ആക്രമണമാണെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിൽ ഇയാൾ വിൻഡോ തുറക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. അതേസമയം, യുവാവിനെ പാർട്ടി പ്രവർത്തകരും സമീപവാസികളും ചേർന്ന് മർദ്ദിച്ചു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
നാട്ടുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കമൽഹാസൻ സുരക്ഷിതനാണെന്നും വാഹനത്തിൻ്റെ വിൻഡ്‌സ്ക്രീൻ തകർന്നതായും മക്കൾ നീതി മയ്യം നേതാവും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ജിജി മൗര്യ ട്വീറ്റ് ചെയ്‌തു. കാറിന് നേരെ ആക്രമണം നടത്തിയാളെ പോലീസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രില്‍ ആറിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് നിയോജക മണ്ഡലത്തില്‍നിന്നാണ് കമല്‍ഹാസൻ ജനവിധി തേടുന്നത്.