കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക തൃണമുൽ കോൺഗ്രസ് പുറത്തുവിട്ടതിന് പിന്നാലെ സീറ്റുലഭിക്കാത്ത നേതാക്കളുടെ പ്രതിഷേധം. 291 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധവും കണ്ണീരുമായി നേതാക്കളെത്തിയതെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ ന്യൂസ്18യാണ് റിപ്പോർട്ട് ചെയ്തത്. നാല് തവണ എംഎൽഎയും മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും ആയിരുന്ന സോണാലി ഗുഹയാണ് സീറ്റ് ലഭിക്കാത്തതിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ കണ്ണീരണിഞ്ഞത്. 'ദൈവം മമത ദീദിക്ക് നല്ല ബുദ്ധിയും നിർദേശവും നൽകട്ടെ, ആദ്യം മുതൽ തന്നെ അവർക്കൊപ്പം ഉണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ' സോണാലി ഗുഹ പറഞ്ഞു. നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായിരുന്നു ഇവർ.
പാർട്ടിയെ ഹൃദയംകൊണ്ട് സ്നേഹിച്ചവരെ അവഗണിച്ചുവെന്നാണ് തെക്കൻ 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ നിന്നുള്ള മുൻ എംഎൽഎ അറബുൽ ഇസ്ലാം പ്രതികരിച്ചത്. കണ്ണുനീരോടെയായിരുന്നു ഇവരുടെയും പ്രതികരണം. ' പ്രാദേശിക ജനത എന്തെല്ലാം ആഗ്രഹിക്കുന്നുവോ അതെല്ലാം ഞാൻ ചെയ്യും' എന്നാണ് തന്‍റെ ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
ഇസ്ലാമിന് സീറ്റില്ലെന്നറിഞ്ഞ് അദ്ദേഹത്തിന്‍റെ അനുയായികൾ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു. റോഡിൽ ടയർ കത്തിച്ച് തടസ്സങ്ങൾ സൃഷ്ടിച്ചായിരുന്നു പ്രതിഷേധം. ഇത്തവണത്തെ പട്ടികയിൽ തങ്ങളുടെ എംഎൽഎയുടെ പേരില്ലെന്നറിഞ്ഞ് നോർത്ത് 24 പർഗാനയിലെ അംദംഗയിലെ എംഎൽഎ റഫിഖർ റഹ്മാന്റെ അനുയായികൾ പ്രദേശത്തെ ദേശീയപാത തടഞ്ഞാണ് പ്രതിഷേധിച്ചത്.
തൃണുൽ കോൺഗ്രസ് പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയിൽ നിന്നും മന്ത്രിമാർ ഉൾപ്പെടെ 25 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടികയിൽ 50 സ്ത്രീകളും 42 മുസ്ലീം സ്ഥാനാർഥികളും ഉൾപ്പെടുന്നുണ്ട്.
പാർട്ടിയെ ഹൃദയംകൊണ്ട് സ്നേഹിച്ചവരെ അവഗണിച്ചുവെന്നാണ് തെക്കൻ 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ നിന്നുള്ള മുൻ എംഎൽഎ അറബുൽ ഇസ്ലാം പ്രതികരിച്ചത്. കണ്ണുനീരോടെയായിരുന്നു ഇവരുടെയും പ്രതികരണം. ' പ്രാദേശിക ജനത എന്തെല്ലാം ആഗ്രഹിക്കുന്നുവോ അതെല്ലാം ഞാൻ ചെയ്യും' എന്നാണ് തന്‍റെ ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
ഇസ്ലാമിന് സീറ്റില്ലെന്നറിഞ്ഞ് അദ്ദേഹത്തിന്‍റെ അനുയായികൾ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു. റോഡിൽ ടയർ കത്തിച്ച് തടസ്സങ്ങൾ സൃഷ്ടിച്ചായിരുന്നു പ്രതിഷേധം. ഇത്തവണത്തെ പട്ടികയിൽ തങ്ങളുടെ എംഎൽഎയുടെ പേരില്ലെന്നറിഞ്ഞ് നോർത്ത് 24 പർഗാനയിലെ അംദംഗയിലെ എംഎൽഎ റഫിഖർ റഹ്മാന്റെ അനുയായികൾ പ്രദേശത്തെ ദേശീയപാത തടഞ്ഞാണ് പ്രതിഷേധിച്ചത്.
തൃണുൽ കോൺഗ്രസ് പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയിൽ നിന്നും മന്ത്രിമാർ ഉൾപ്പെടെ 25 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടികയിൽ 50 സ്ത്രീകളും 42 മുസ്ലീം സ്ഥാനാർഥികളും ഉൾപ്പെടുന്നുണ്ട്.