വെല്ലുവിളി ഏറ്റെടുത്ത് മമതാ ബാനര്‍ജി; നന്ദിഗ്രാമിൽ നിന്ന് മാത്രം മത്സരിക്കും
സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി നന്ദിഗ്രാം മാറും. സുവേന്ദു അധികാരി 50,000 വോട്ടുകള്‍ക്ക് മമതയെ പരാജയപ്പെടുത്തുമെന്നായിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഭോവാനിപൂരിലെ സ്വന്തം സീറ്റിൽ നിന്ന് ഒഴിഞ്ഞുമാറുമെന്നും മമത അറിയിച്ചു.
Samayam Malayalam 5 Mar 2021, 5:03 pm
ഹൈലൈറ്റ്:
- സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി നന്ദിഗ്രാം മാറും.
- സുവേന്ദു അധികാരി 50,000 വോട്ടുകള്‍ക്ക് മമതയെ പരാജയപ്പെടുത്തുമെന്നായിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
- ഭോവാനിപൂരിലെ സ്വന്തം സീറ്റിൽ നിന്ന് ഒഴിഞ്ഞുമാറുമെന്നും മമത അറിയിച്ചു.
കൊൽക്കത്ത: വരാനിരിക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമിൽ നിന്നും മാത്രം മത്സരിക്കും. സ്ഥിരമായി മത്സരിച്ച് പോന്നിരുന്ന കൊൽക്കത്തയിലെ ഭോവാനിപൂരിലെ സ്വന്തം സീറ്റിൽ നിന്ന് ഒഴിഞ്ഞുമാറുമെന്നും അറിയിച്ചു. Also Read : സഹപ്രവര്‍ത്തകനുമായുള്ള അവിഹിത ബന്ധം അറിഞ്ഞ ഭര്‍ത്താവിനെ വാടകക്കൊലയാളികളെ വച്ച് കൊന്നു; വനിതാ പോലീസ് അറസ്റ്റിൽ
ഡിസംബറിൽ ബിജെപിയിലേക്ക് കയറിയ സുവേന്ദു അധികാരി കഴിഞ്ഞ ദിവസം മമതയെ വെല്ലുവിളിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി നന്ദിഗ്രാം മാറും.
ഞാൻ എന്റെ വാക്കുകളില്‍ ഉറച്ച് നിൽക്കുന്നു. നന്ദിഗ്രാമിൽ നിന്നുതന്നെ മത്സരിക്കും ഭോവാനിപൂർ നിയോജകമണ്ഡലത്തിൽ നിന്ന് ശോഭന്ദേബ് ചട്ടോപാധ്യായ മത്സരിക്കും. എന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 27 മുതലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഇതോടെ നന്ദിഗ്രാമിൽ ശ്രദ്ധേയമായ പോരാട്ടമാണ് നടക്കുവാന്‍ പോകുന്നത്. നന്ദിഗ്രാമിലും ഭവാനിപൂരിലും മമത മത്സരിക്കുമെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
പിന്നീട്, സുവേന്ദു നന്ദിഗ്രാമിൽ വെല്ലുവിളിച്ചിരുന്നു. 50,000 വോട്ടുകള്‍ക്ക് മമതയെ പരാജയപ്പെടുത്തുമെന്നായിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അതോടെ, സുവേന്ദുവിന്റെ ശക്തി കേന്ദ്രമായ നന്ദിഗ്രാമിൽ താൻ മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു.
2011ൽ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ശിൽപിയായിരുന്നു സുവേന്ദു അധികാരി. വ്യവസായ പദ്ധതിക്കായി കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനായി നന്ദഗ്രാമിലെ പോരാട്ടത്തെ കേന്ദ്രീകരിച്ചായിരുന്നു ഇത്.
Also Read : ആറ് കുട്ടികളുടെ അമ്മ, വീണ്ടും ഗര്‍ഭം ധരിച്ചു; തന്റെ സഹോദരന്റെ കുഞ്ഞിനെ
പശ്ചിമ ബംഗാളിലെ 291 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്നാണ് പ്രഖ്യാപിച്ചത്. മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റ് വിട്ടനൽകുന്നതായി മമത അറിയിച്ചു.
സ്ഥാനാര്‍ത്ഥി പട്ടികയിൽ 50 പേര്‍ വനിതകളാണ് 42 മുസ്ലീം സ്ഥാനാര്‍ത്ഥികളും പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്. അതിന് പുറമെ 79 പേര്‍ പട്ടികജാതി വിഭാഗത്തിൽ നിന്നും 17 പേര്‍ പട്ടികവര്‍ഗത്തിൽ നിന്നുമാണുള്ളത്.
ഡിസംബറിൽ ബിജെപിയിലേക്ക് കയറിയ സുവേന്ദു അധികാരി കഴിഞ്ഞ ദിവസം മമതയെ വെല്ലുവിളിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി നന്ദിഗ്രാം മാറും.
ഞാൻ എന്റെ വാക്കുകളില്‍ ഉറച്ച് നിൽക്കുന്നു. നന്ദിഗ്രാമിൽ നിന്നുതന്നെ മത്സരിക്കും ഭോവാനിപൂർ നിയോജകമണ്ഡലത്തിൽ നിന്ന് ശോഭന്ദേബ് ചട്ടോപാധ്യായ മത്സരിക്കും. എന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 27 മുതലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഇതോടെ നന്ദിഗ്രാമിൽ ശ്രദ്ധേയമായ പോരാട്ടമാണ് നടക്കുവാന്‍ പോകുന്നത്. നന്ദിഗ്രാമിലും ഭവാനിപൂരിലും മമത മത്സരിക്കുമെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
പിന്നീട്, സുവേന്ദു നന്ദിഗ്രാമിൽ വെല്ലുവിളിച്ചിരുന്നു. 50,000 വോട്ടുകള്‍ക്ക് മമതയെ പരാജയപ്പെടുത്തുമെന്നായിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അതോടെ, സുവേന്ദുവിന്റെ ശക്തി കേന്ദ്രമായ നന്ദിഗ്രാമിൽ താൻ മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു.
2011ൽ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ശിൽപിയായിരുന്നു സുവേന്ദു അധികാരി. വ്യവസായ പദ്ധതിക്കായി കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനായി നന്ദഗ്രാമിലെ പോരാട്ടത്തെ കേന്ദ്രീകരിച്ചായിരുന്നു ഇത്.
Also Read : ആറ് കുട്ടികളുടെ അമ്മ, വീണ്ടും ഗര്‍ഭം ധരിച്ചു; തന്റെ സഹോദരന്റെ കുഞ്ഞിനെ
പശ്ചിമ ബംഗാളിലെ 291 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്നാണ് പ്രഖ്യാപിച്ചത്. മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റ് വിട്ടനൽകുന്നതായി മമത അറിയിച്ചു.
സ്ഥാനാര്‍ത്ഥി പട്ടികയിൽ 50 പേര്‍ വനിതകളാണ് 42 മുസ്ലീം സ്ഥാനാര്‍ത്ഥികളും പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്. അതിന് പുറമെ 79 പേര്‍ പട്ടികജാതി വിഭാഗത്തിൽ നിന്നും 17 പേര്‍ പട്ടികവര്‍ഗത്തിൽ നിന്നുമാണുള്ളത്.