തൊടുപുഴ: ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് രോഗം പകര്‍ന്നത് എവിടെ നിന്നെന്ന കാര്യത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചതായി സൂചന. ഇദ്ദേഹം ബന്ധപ്പെട്ട പെരുമ്പാവൂര്‍ സ്വദേശിയായ ഒരു പ്രവാസിയില്‍ നിന്നാണ് കോൺഗ്രസ് നേതാവ് ഉസ്മാന് രോഗം പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം എട്ടാം തീയതി ഇദ്ദേഹം സുഹൃത്തായ പ്രവാസിയ്ക്കൊപ്പം പെരുമ്പാവൂരില്‍ താമസിച്ചതായി ജില്ലാ ഭരണകൂടത്തിന് വിവരം ലഭിച്ചു. ഈ വഴിയ്ക്ക് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഉസ്മാനുമായി അടുത്തു ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്‍റൈനില്‍ പോകാനാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. ഒരു മാസത്തിനിടെ കേരളത്തിലെ എല്ലാ ജില്ലകളും സന്ദര്‍ശിക്കുകയും നിരവധി പേരുമായി ബന്ധപ്പെടുകയും ചെയ്ത ഇദ്ദേഹം തന്‍റെ പേരുവിവരങ്ങള്‍ പുറത്തു വിടാൻ അഭ്യര്‍ഥിക്കുകയായിരുന്നു. ശനിയാഴ്ച മാത്രം 416 പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ ഇടുക്കി ജില്ലയില്‍ മാത്രം കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1925 ആയി ഉയര്‍ന്നു. ഇതില്‍ 79 പേരുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഇദ്ദേഹം നടത്തിയ സമരത്തില്‍ പങ്കെടുത്ത ഇടുക്കിയിലെ രണ്ട് അധ്യാപകര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Also Read: അടുത്ത പത്ത് ദിവസം ഇന്ത്യയ്ക്ക് നിര്‍ണായകം; സാമൂഹിക വ്യാപനം ഇല്ലാതാക്കുന്നതിലൂടെ പൂര്‍ണ്ണമായും രോഗബാധ കുറയുമോ?
മാര്‍ച്ച് മാസം നാലാം തീയതി ഇയാള്‍ മുഴുവൻ സമയവും കൊച്ചി നഗരത്തില്‍ കടവന്ത്രയില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷൻ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന്‍റെ റൂട്ട് മാപ്പ് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ പേര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: LIVE: കൊവിഡ്-19: ലോകത്ത് മരണം 30,000 കടന്നു; ഇന്ത്യയില്‍ രോഗബാധിതര്‍ 974; മരണം 27
അതേസമയം, തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്‍റെ സാംപിള്‍ വീണ്ടും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Also Read: അടുത്ത പത്ത് ദിവസം ഇന്ത്യയ്ക്ക് നിര്‍ണായകം; സാമൂഹിക വ്യാപനം ഇല്ലാതാക്കുന്നതിലൂടെ പൂര്‍ണ്ണമായും രോഗബാധ കുറയുമോ?
മാര്‍ച്ച് മാസം നാലാം തീയതി ഇയാള്‍ മുഴുവൻ സമയവും കൊച്ചി നഗരത്തില്‍ കടവന്ത്രയില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷൻ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന്‍റെ റൂട്ട് മാപ്പ് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ പേര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read: LIVE: കൊവിഡ്-19: ലോകത്ത് മരണം 30,000 കടന്നു; ഇന്ത്യയില്‍ രോഗബാധിതര്‍ 974; മരണം 27
അതേസമയം, തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്‍റെ സാംപിള്‍ വീണ്ടും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.