തിരുവനന്തപുരം: ഒരു വിഭാഗം പ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നും വോട്ട് മറിക്കാൻ ശ്രമം നടക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ക്കിടയിൽ പ്രതികരണവുമായി എഐസിസി നിരീക്ഷകൻ. യുഡിഎഫ് സ്ഥാനാര്‍ത്ഥിയിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും തിരുവനന്തപുരം മണ്ഡലത്തിൽ പ്രശ്നങ്ങളില്ലെന്നും എഐസിസി നിരീക്ഷകൻ നാനാ പഠോളെ വ്യക്തമാക്കി. തിരുവനന്തപുരത്ത് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ വേണ്ട വിധം യുഡിഎഫ് പ്രചാരണം നടക്കുന്നില്ലെന്ന് ശശി തരൂര്‍ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ഹൈക്കമാൻഡ് എഐസിസി നിരീക്ഷകനായി പഠോളെയെ തിരുവനന്തപുരത്തേയ്ക്ക് അയയ്ക്കുകയായിരുന്നു.
ഇതിിനിടെ മണ്ഡലത്തിലെ പ്രചാരണത്തിൽ പാളിച്ചകളുണ്ടാകരുതെന്ന് കെ പി സി സി തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് നിര്‍ദ്ദേശം നല്കി. എ ഐ സി സി സെക്രട്ടറി മുകുള്‍ വാസ്നികും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിൽ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരുവനന്തപുരം കോൺഗ്രസിന്റെ അഭിമാനമണ്ഡലമാണെന്നും ഇത് കണക്കിലെടുത്താണ് കോൺഗ്രസ് ഹൈക്കമാൻഡ് പ്രത്യേക എ ഐ സി സി നിരീക്ഷകനെ നിയോഗിച്ചിരിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഇതിിനിടെ മണ്ഡലത്തിലെ പ്രചാരണത്തിൽ പാളിച്ചകളുണ്ടാകരുതെന്ന് കെ പി സി സി തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന് നിര്‍ദ്ദേശം നല്കി. എ ഐ സി സി സെക്രട്ടറി മുകുള്‍ വാസ്നികും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിൽ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരുവനന്തപുരം കോൺഗ്രസിന്റെ അഭിമാനമണ്ഡലമാണെന്നും ഇത് കണക്കിലെടുത്താണ് കോൺഗ്രസ് ഹൈക്കമാൻഡ് പ്രത്യേക എ ഐ സി സി നിരീക്ഷകനെ നിയോഗിച്ചിരിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.