ബെംഗളുരു: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാൻ ജ്യോതിഷികള്‍ക്ക് വെല്ലുവിളിയുമായി കര്‍ണാടകയിലെ യുക്തിവാദികള്‍. കൃത്യമായി ഫലം പ്രവചിക്കുന്ന ജ്യോതിഷികള്‍ക്ക് ഒരു കോടി രൂപയാണ് വാഗ്ദനാം ചെയ്തിരിക്കുന്നത്. അഖില കര്‍ണാടക വിചാര വഡിഗല സംഘമാണ് (എ കെ വി എസ്) രാജ്യത്തെ ജ്യോതിഷികളെ പ്രവചനം നടത്താൻ വെല്ലുവിളിച്ചത്. മത്സരത്തിന് കൃത്യമായ നിബന്ധനകളും വെച്ചിട്ടുണ്ട്. മെയ് 20ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപായി പ്രവചനം മുദ്ര വെച്ച കവറിലാക്കി അസോസിയേഷൻ ഓഫീസിൽ എത്തിക്കാനാണ് നിര്‍ദ്ദേശം. സെക്യൂരിറ്റി ഡിപ്പോസിറ്റായി 10000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും വേണം. വ്യാജ അപേക്ഷകള്‍ തടയാനാണ് ഈ തുക ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് മത്സരത്തുകയായ ഒരു കോടി രൂപയ്ക്കൊപ്പം കെട്ടി വെച്ച തുകയും തിരികെ ലഭിക്കും. പ്രവചന നടപടികള്‍ നിരീക്ഷിക്കാൻ പ്രത്യേക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.
ഓരോ പാര്‍ട്ടികളും നേടുന്ന സീറ്റുകളുടെ എണ്ണത്തിന് പുറമെ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ നേടുന്ന സീറ്റുകളുടെ എണ്ണം, കര്‍ണാടകയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേടുന്ന സീറ്റുകളുടെ എണ്ണം എന്നിവയാണ് പ്രവചിക്കേണ്ടത്. ഇത്തരമൊരു മത്സരം നടത്തുന്നത് ജ്യോതിഷികളുടെ അവകാശവാദങ്ങള്‍ പൊളിക്കാനാണെന്ന് എ കെ വി എസ് പ്രസിഡന്‍റ് നരസിംഹമൂര്‍ത്തി പറഞ്ഞു.
ഓരോ പാര്‍ട്ടികളും നേടുന്ന സീറ്റുകളുടെ എണ്ണത്തിന് പുറമെ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ നേടുന്ന സീറ്റുകളുടെ എണ്ണം, കര്‍ണാടകയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേടുന്ന സീറ്റുകളുടെ എണ്ണം എന്നിവയാണ് പ്രവചിക്കേണ്ടത്. ഇത്തരമൊരു മത്സരം നടത്തുന്നത് ജ്യോതിഷികളുടെ അവകാശവാദങ്ങള്‍ പൊളിക്കാനാണെന്ന് എ കെ വി എസ് പ്രസിഡന്‍റ് നരസിംഹമൂര്‍ത്തി പറഞ്ഞു.