തന്നെ പരിഹസിക്കുന്നവർ ടൈം മാസിക വായിച്ചു നോക്കണമെന്ന് കണ്ണന്താനം
ടൈം മാഗസിൻ തെരഞ്ഞെടുത്ത 100 ലോകനേതാക്കളുടെ പട്ടികയിൽ ഒന്നാമത്തെ പേര് തന്‍റേതാണെന്നും പരിഹസിക്കുന്നവര്‍ മാസികയെടുത്ത് ഒന്നു മറിച്ചു നോക്കണമെന്നും കണ്ണന്താനം പറഞ്ഞു. മാസികയുടെ യുവനേതാക്കളുടെ പട്ടികയൽ വന്ന ഏകമലയാളികയാണ് കണ്ണന്താനം.
Samayam Malayalam 4 Apr 2019, 11:47 pm
ഹൈലൈറ്റ്:
- തന്‍റേതല്ലാതെ വേറെ ആരുടെ ചിത്രമായിരുന്നു ഉപയോഗിക്കേണ്ടതെന്ന് കണ്ണന്താനം
- താൻ ടൈം മാഗസിൻ പട്ടികയിൽ ഇടം പിടിച്ചത് കഠിനാധ്വാനത്തിലൂടെ
- പരിഹസിക്കുന്നവര്‍ മാസിക എടുത്ത് വായിച്ചു നോക്കണം
കൊച്ചി: ടൈം മാസികയുടെ കവര്‍ ഫോട്ടോയിൽ തന്‍റെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തെന്ന വിമര്‍ശനത്തിന് മറുപടിയുമായി എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അൽഫോൺസ് കണ്ണന്താനം. ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് ഉപയോഗിക്കുന്നത് സാധാരണ നടപടി മാത്രമാണെന്നും എല്ലാ സ്ഥാനാര്‍ത്ഥികളും ഇത് ചെയ്യാറുണ്ടെന്നും കേന്ദ്ര ടൂറിസം മന്ത്രി കൂടിയായ അൽഫോൺസ് കണ്ണന്താനം പറഞ്ഞു. താൻ ടൈം മാഗസിന്‍റെ പട്ടികയിൽ ഇടംപിടിച്ച ആളാണെന്നും അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി. ഒരു മലയാളം വാര്‍ത്താ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടൈം മാഗസിൻ തെരഞ്ഞെടുത്ത 100 ലോകനേതാക്കളുടെ പട്ടികയിൽ ഒന്നാമത്തെ പേര് തന്‍റേതാണെന്നും പരിഹസിക്കുന്നവര്‍ മാസികയെടുത്ത് ഒന്നു മറിച്ചു നോക്കണമെന്നും കണ്ണന്താനം പറഞ്ഞു. മാസികയുടെ യുവനേതാക്കളുടെ പട്ടികയൽ വന്ന ഏകമലയാളികയാണ് കണ്ണന്താനം. നമുക്ക് അഭിമാനിക്കാവുന്ന കക്ഷിയല്ലേ എന്നു പറയുന്നതിനു പകരം കണ്ണന്താനത്തിന്‍റെ ചിത്രമെടുത്ത് അവിടെ വെച്ചു എന്ന രീതിയിലാണ് ചര്‍ച്ച എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ടൈം മാസികയുടെ കവറിൽ അൽഫോൺസ് കണ്ണന്താനത്തിന്‍റെ ചിത്രം ചേര്‍ത്ത പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപിയുടെ സമൂഹമാധ്യമ പ്രൊഫൈലുകളിലും ചിത്രം പ്രത്യക്ഷപ്പെട്ടു. ദ ഗ്ലോബൽ 100 എന്ന പേരിൽ ടൈം മാസിക പുറത്തിറക്കിയ പട്ടിക ഉള്‍ക്കൊള്ളിച്ച ലക്കത്തിന്‍റെ പുറം ചട്ടയാണ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ 1994ൽ പുറത്തിറങ്ങിയ മാസികയിലുള്ളത് കണ്ണന്താനത്തിന്‍റെ പുതിയ ചിത്രമാണെന്ന് എതിര്‍പാര്‍ട്ടികള്‍ വിമര്‍ശിച്ചു. മാസികയുടെ യഥാര്‍ത്ഥ പുറംചട്ടയും ഇവര്‍ പുറത്തുവിട്ടു.
താൻ കഠിനാധ്വാനത്തിലൂടെയാണ് പട്ടികയിൽ ഇടംപിടിച്ചതെന്നും തന്‍റെ പടമല്ലാതെ മറ്റാരുടെ പടമാണ് ഉപയോഗിക്കേണ്ടതെന്നും കണ്ണന്താനം ചോദിച്ചു. സോഷ്യൽ മീഡിയയിലെ പ്രചാരണം കൊണ്ട് ഗുണം മാത്രമാണ് ഉണ്ടായതെന്നും ടൈം മാഗസിന്‍റെ പട്ടികയിൽ ഉള്‍പ്പെട്ട വിവരം ഇപ്പോള്‍ എല്ലാവരും അറിഞ്ഞെന്നും കണ്ണന്താനം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ടൈം മാസികയുടെ കവറിൽ അൽഫോൺസ് കണ്ണന്താനത്തിന്‍റെ ചിത്രം ചേര്‍ത്ത പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപിയുടെ സമൂഹമാധ്യമ പ്രൊഫൈലുകളിലും ചിത്രം പ്രത്യക്ഷപ്പെട്ടു. ദ ഗ്ലോബൽ 100 എന്ന പേരിൽ ടൈം മാസിക പുറത്തിറക്കിയ പട്ടിക ഉള്‍ക്കൊള്ളിച്ച ലക്കത്തിന്‍റെ പുറം ചട്ടയാണ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ 1994ൽ പുറത്തിറങ്ങിയ മാസികയിലുള്ളത് കണ്ണന്താനത്തിന്‍റെ പുതിയ ചിത്രമാണെന്ന് എതിര്‍പാര്‍ട്ടികള്‍ വിമര്‍ശിച്ചു. മാസികയുടെ യഥാര്‍ത്ഥ പുറംചട്ടയും ഇവര്‍ പുറത്തുവിട്ടു.
താൻ കഠിനാധ്വാനത്തിലൂടെയാണ് പട്ടികയിൽ ഇടംപിടിച്ചതെന്നും തന്‍റെ പടമല്ലാതെ മറ്റാരുടെ പടമാണ് ഉപയോഗിക്കേണ്ടതെന്നും കണ്ണന്താനം ചോദിച്ചു. സോഷ്യൽ മീഡിയയിലെ പ്രചാരണം കൊണ്ട് ഗുണം മാത്രമാണ് ഉണ്ടായതെന്നും ടൈം മാഗസിന്‍റെ പട്ടികയിൽ ഉള്‍പ്പെട്ട വിവരം ഇപ്പോള്‍ എല്ലാവരും അറിഞ്ഞെന്നും കണ്ണന്താനം പറഞ്ഞു.