പാട്‌ന: ദേശീയ തലത്തിൽ ഇടതുപകഷം വലിയ പ്രതീക്ഷ അർപ്പിച്ച സീറ്റുകളിൽ ഒന്നായിരുന്നു ബിഹാറിലെ ബെഗുസരായി. ബിജെപിക്കെതിരായി സിപിഐ സ്ഥാനാർഥിയായിരുന്ന ജെഎൻയു സമരനേതാവ് കനയ്യ കുമാർ വലിയ തോൽവിയിലേക്കാണ് അടുക്കുന്നത്. ബിജെപിക്കെതിരെ മഹാസഖ്യം കനയ്യയെ സ്ഥാനാർത്ഥിയാക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇടതുപക്ഷം കനയ്യയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ബിജെപി സ്ഥാനാർഥി ഗിരിരാജ് സിങ് കനയ്യ കുമാറിനെതിരെ വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. മഹാസഖ്യത്തിന്റെ പിന്തുണയില്ലാതെ പോയത് സിപിഐക്ക് വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായി. ബിഹാർ ഭരിക്കുന്ന ജെഡിയു - ബിജെപി സർക്കാരിനോടും കേന്ദ്ര സർക്കാരിനോടുമുള്ള ജനങ്ങളുടെ പ്രതിഷേധം വോട്ടിലൂടെ പ്രതിഫലിക്കുമെന്ന ഇടതുപക്ഷ ധാരണയാണ് ഇതോടെ തകിടം മറിഞ്ഞത്. ബിജെപി ഉയർത്തിയ തീവ്ര നിലപാടുകളെ മറികടക്കാൻ കനയ്യക്ക് കഴിഞ്ഞില്ല. ബിജെപിയുടെ ഗിരിരാജ് സിങ് തീവ്ര നിലപാടുകളാണ് ഉയർത്തിയത്.
ബിജെപി സ്ഥാനാർഥി ഗിരിരാജ് സിങ് കനയ്യ കുമാറിനെതിരെ വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. മഹാസഖ്യത്തിന്റെ പിന്തുണയില്ലാതെ പോയത് സിപിഐക്ക് വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായി. ബിഹാർ ഭരിക്കുന്ന ജെഡിയു - ബിജെപി സർക്കാരിനോടും കേന്ദ്ര സർക്കാരിനോടുമുള്ള ജനങ്ങളുടെ പ്രതിഷേധം വോട്ടിലൂടെ പ്രതിഫലിക്കുമെന്ന ഇടതുപക്ഷ ധാരണയാണ് ഇതോടെ തകിടം മറിഞ്ഞത്. ബിജെപി ഉയർത്തിയ തീവ്ര നിലപാടുകളെ മറികടക്കാൻ കനയ്യക്ക് കഴിഞ്ഞില്ല. ബിജെപിയുടെ ഗിരിരാജ് സിങ് തീവ്ര നിലപാടുകളാണ് ഉയർത്തിയത്.