ന്യൂഡൽഹി: മുംബൈ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെക്കെതിരായ ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രഞ്ജാ സിങ് ഠാക്കൂറിൻ്റെ പരാമര്‍ശത്തിൽ അകലം പാലിച്ച് ബിജെപി. സാധ്വി പ്രഞ്ജാ സിങ് ഠാക്കൂറിൻ്റെ പരാമര്‍ശം വ്യക്തിപരമാണെന്നും ഹേമന്ത് കര്‍ക്കറെ ധീരരക്തസാക്ഷിയാണെന്നും ബിജെപി വാര്‍ത്താ കുറിപ്പിലൂടെ പ്രതികരിച്ചു. മുംബൈ സ്ഫോടനത്തിലെ ധീരരക്തസാക്ഷിയാണ് ഹേമന്ത് കര്‍ക്കറെ. സാധ്വി പ്രഞ്ജയുടെ പരാമര്‍ശം വ്യക്തിപരമാണ്. ഇത് വര്‍ഷങ്ങളായി അനുഭവിക്കുന്ന ശാരീരിക, മാനസിക പീഡനങ്ങളെ തുടര്‍ന്നാകാമെന്നും ബിജെപി പറഞ്ഞു.
ബീഹാറിലെ ഭോപ്പാൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രഞ്ജാ സിങ് ഠാക്കൂര്‍. തെരഞ്ഞെടുപ്പ് റാലിയിലാണ് ഹേമന്ദ് കര്‍ക്കറെക്കെതിരെ സ്വാധി പ്രഞ്ജാ വിവാദ പരാമര്‍ശം നടത്തിയത്. 'മാലേഗാവ് സ്ഫോടനക്കേസിൽ ഹേമന്ദ് കര്‍ക്കറെ കള്ളത്തെളിവുണ്ടാക്കി തന്നെ പ്രതിചേര്‍ത്തു. ഇതിൽ കര്‍ക്കറയുടെ കുലം മുടിയുമെന്ന് താൻ ശപിച്ചു. ശപിച്ച് 15 ദിവസത്തിനകം കര്‍ക്കറെ കൊല്ലപ്പെട്ടു' എന്നതായിരുന്നു വിവാദ പരാമര്‍ശം.
2008 ൽ നടന്ന മാലേഗാവ് സ്ഫോടനക്കേസ് അന്വേഷിച്ചത് ഹേമന്ദ് കര്‍ക്കറെയായിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് സ്വാധി പ്രഞ്ജയുടേതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. 2011 നടന്ന മുംബൈ ഭീകരാക്രമണത്തിലാണ് ഹേമന്ത് കര്‍ക്കറെ വീരമൃത്യു വരിക്കുന്നത്.
അതേസമയം സ്വാധി പ്രഞ്ജയുടെ പരാമര്‍ശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി.
ബീഹാറിലെ ഭോപ്പാൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രഞ്ജാ സിങ് ഠാക്കൂര്‍. തെരഞ്ഞെടുപ്പ് റാലിയിലാണ് ഹേമന്ദ് കര്‍ക്കറെക്കെതിരെ സ്വാധി പ്രഞ്ജാ വിവാദ പരാമര്‍ശം നടത്തിയത്. 'മാലേഗാവ് സ്ഫോടനക്കേസിൽ ഹേമന്ദ് കര്‍ക്കറെ കള്ളത്തെളിവുണ്ടാക്കി തന്നെ പ്രതിചേര്‍ത്തു. ഇതിൽ കര്‍ക്കറയുടെ കുലം മുടിയുമെന്ന് താൻ ശപിച്ചു. ശപിച്ച് 15 ദിവസത്തിനകം കര്‍ക്കറെ കൊല്ലപ്പെട്ടു' എന്നതായിരുന്നു വിവാദ പരാമര്‍ശം.
2008 ൽ നടന്ന മാലേഗാവ് സ്ഫോടനക്കേസ് അന്വേഷിച്ചത് ഹേമന്ദ് കര്‍ക്കറെയായിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് സ്വാധി പ്രഞ്ജയുടേതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. 2011 നടന്ന മുംബൈ ഭീകരാക്രമണത്തിലാണ് ഹേമന്ത് കര്‍ക്കറെ വീരമൃത്യു വരിക്കുന്നത്.
അതേസമയം സ്വാധി പ്രഞ്ജയുടെ പരാമര്‍ശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി.