കൊല്ലം: ശബരിമലയുടെ പേരിൽ പ്രധാനമന്ത്രി മോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എല്ലാവര്ക്കും ബാധകമാണ്. കേരളത്തിൽ ശബരിമല വിഷയം പറയാതെ മംഗലാപുരത്തു പോയി ശബരിമലയുടെയും അയ്യപ്പന്റെയും പേരുമപറഞ്ഞ് കേരളത്തെ അപമാനിക്കാൻ ശ്രമിക്കുന്നത് മാന്യതയല്ലെന്നും പിണറായി പറഞ്ഞു. കൊല്ലത്ത് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിപദത്തിലിരിക്കുമ്പോള്‍ മോദി മാന്യത കാണിക്കാൻ ആര്‍ജവം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയാണ് വിധി പറഞ്ഞതെന്നും സുപ്രീം കോടതി വിധിയെ ഉള്‍ക്കൊള്ളാൻ സാധിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമാണിത്.സുപ്രീം കോടതി വിധി പ്രസ്താവിച്ചാൽ നടപ്പാക്കണമെന്നതാണ് ജനാധിപത്യമര്യാദയെന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് അതാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ കലാഭൂമിയാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിന് മോദിയുടെ അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്നുവെന്നും ശബരിമലയിൽ 144 പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത് മോദി സര്‍ക്കാരാണെന്നും പിണറായി ആരോപിച്ചു. ' നിങ്ങള്‍ വിശ്വാസികളെ ആക്രമിക്കാന്‍ ക്രിമിനലുകളെ അയച്ചു. ശബരിമല സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കി. ശബരിമലയെ കലാപഭൂമിയാക്കുക എന്നതായിരുന്നു നിങ്ങളുടെ ഉദ്ദേശ്യം. എന്നാല്‍ ശക്തമായ നടപടികളിലൂടെ സര്‍ക്കാര്‍ അത് തടഞ്ഞു. പോലീസുകാരെ വരെ ആക്രമിച്ചു. തികഞ്ഞ സംയമനത്തോടെ പോലീസ് അക്രമികളെ നിയന്ത്രിച്ചു. ശബരിമലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. പിണറായി വ്യക്തമാക്കി..
തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടെന്നും പിണറായി ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപിയിൽ പോകില്ലെന്ന് പരസ്യം ഇറക്കേണ്ടി വന്നത് എന്തൊരു ഗതികേടാണെന്നും ഇത്തവണ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ 18ലധികം സീറ്റ് നേടുമെന്നും പിണറായി പറഞ്ഞു.
ശബരിമലയെ കലാഭൂമിയാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിന് മോദിയുടെ അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്നുവെന്നും ശബരിമലയിൽ 144 പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത് മോദി സര്‍ക്കാരാണെന്നും പിണറായി ആരോപിച്ചു. ' നിങ്ങള്‍ വിശ്വാസികളെ ആക്രമിക്കാന്‍ ക്രിമിനലുകളെ അയച്ചു. ശബരിമല സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കി. ശബരിമലയെ കലാപഭൂമിയാക്കുക എന്നതായിരുന്നു നിങ്ങളുടെ ഉദ്ദേശ്യം. എന്നാല്‍ ശക്തമായ നടപടികളിലൂടെ സര്‍ക്കാര്‍ അത് തടഞ്ഞു. പോലീസുകാരെ വരെ ആക്രമിച്ചു. തികഞ്ഞ സംയമനത്തോടെ പോലീസ് അക്രമികളെ നിയന്ത്രിച്ചു. ശബരിമലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. പിണറായി വ്യക്തമാക്കി..
തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടെന്നും പിണറായി ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപിയിൽ പോകില്ലെന്ന് പരസ്യം ഇറക്കേണ്ടി വന്നത് എന്തൊരു ഗതികേടാണെന്നും ഇത്തവണ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ 18ലധികം സീറ്റ് നേടുമെന്നും പിണറായി പറഞ്ഞു.