തൃശ്ശൂര്‍: വിഷുദിനത്തിൽ എഴുന്നേറ്റ് ക്ഷേത്രത്തിലെത്തി കണി കാണുന്നതു വരെ താൻ കണ്ണു തുറന്നില്ലെന്ന് തൃശ്ശൂര്‍ എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സാധാരണ വിഷുദിനങ്ങളിൽ വീട്ടിലാണ് വിഷുക്കണി ഒരുക്കാറുള്ളതെന്നും ഇത്തവണ തെരഞ്ഞെടുപ്പ് ആയതുമൂലം വീട്ടിൽ കണി കാണാൻ സാധിക്കാത്തതു കൊണ്ട് ക്ഷേത്രത്തിലെത്തിയാണ് കണി കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ക്ഷേത്രത്തിലെത്തി കണി കാണും വരെ കണ്ണു തുറന്നില്ല. രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തിയത് കണ്ണു തുറക്കാതെയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. നഗരത്തിലെ ഹോട്ടലിൽ നിന്ന് ക്ഷേത്രത്തിൽ എത്തുന്നതുവരെ താൻ കണ്ണു തുറന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരുവമ്പാടി ഉണ്ണിക്കണ്ണനെ കണ്ടാണ് താൻ കണ്ണു തുറന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേരളത്തിനായി തന്‍റെ ഹൃദയക്കണ്ണ് സമര്‍പ്പിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ ഊര്‍ജ്ജം വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് ഒരു നല്ല ക്ലൈമാക്സിലേയ്ക്ക് എത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിനായി തന്‍റെ ഹൃദയക്കണ്ണ് സമര്‍പ്പിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ ഊര്‍ജ്ജം വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് ഒരു നല്ല ക്ലൈമാക്സിലേയ്ക്ക് എത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.