ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നേതാക്കളുടെ വിമർശനം
വടകര, കൊല്ലം മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിൽ പാളിച്ചകളുണ്ടായെന്നും ഈ സാഹചര്യം യുഡിഎഫിന് ഗുണകരമായെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കൂടുതൽ ശക്തരായ സ്ഥാനാര്‍ത്ഥികളെ ഈ മണ്ഡലങ്ങളിൽ നിര്‍ത്താതിരുന്നതു മൂലം ചില കേന്ദ്രങ്ങളിൽ ബിജെപി യുഡിഎഫ് വോട്ട് മറിച്ചെന്ന ആരോപണം ഉയരാനും ഇടയാക്കിയെന്നുമാണ് വിമര്‍ശനം.
Samayam Malayalam 1 May 2019, 8:20 pm
ഹൈലൈറ്റ്:
- കൂടുതൽ ദേശീയ നേതാക്കളെ എത്തിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് വിമര്‍ശനം
- അമിത് ഷാ വന്നു പോയതിനു ശേഷം കേന്ദ്രത്തിൽ നിന്ന് നേതാക്കള്‍ എത്തിയില്ല
- കൊല്ലത്തും വടകരയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തിരിച്ചടിയായി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങിനു പിന്നാലെ യോഗങ്ങളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവമായി നേതാക്കള്‍. പ്രചാരണം ചൂടുപിടിപ്പിക്കേണ്ട നിര്‍ണായക സമയത്ത് കൂടുതൽ കേന്ദ്ര നേതാക്കളെ സംസ്ഥാനത്ത് എത്തിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും ദേശീയ അധ്യക്ഷൻ അമിത് ഷാ വന്നതിനു ശേഷം ദേശീയ നേതാക്കളാരും എത്തിയില്ലെന്നുമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിയ്ക്കുള്ളിൽ ഉയരുന്ന വിമര്‍ശനം. വടകര, കൊല്ലം മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിൽ പാളിച്ചകളുണ്ടായെന്നും ഈ സാഹചര്യം യുഡിഎഫിന് ഗുണകരമായെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കൂടുതൽ ശക്തരായ സ്ഥാനാര്‍ത്ഥികളെ ഈ മണ്ഡലങ്ങളിൽ നിര്‍ത്താതിരുന്നതു മൂലം ചില കേന്ദ്രങ്ങളിൽ ബിജെപി യുഡിഎഫ് വോട്ട് മറിച്ചെന്ന ആരോപണം ഉയരാനും ഇടയാക്കിയെന്നുമാണ് വിമര്‍ശനം. ഈ മണ്ഡലങ്ങളിൽ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതാണ് വോട്ടുകച്ചവടം എന്ന ആരോപണത്തിന് ബലം നല്‍കിയതെന്നാണ് ആരോപണം.
അതേസമയം, തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയ്ക്ക് അനുകൂലമായി ഉണ്ടായ ജനവികാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. പലയിടത്തും എൽഡിഎഫിനെയും യുഡിഎഫിനെയും ബിജെപി മലര്‍ത്തിയടിക്കുമെന്നും രണ്ട് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയം നേടുമെന്നുമാണ് കൊച്ചിയിൽ ചേര്‍ന്ന വിശകലന യോഗത്തിലെ വിലയിരുത്തൽ.
അതേസമയം, തൃശ്ശൂരിൽ നടൻ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം വൈകിയത് തിരിച്ചടിയായെന്നും അഭിപ്രായമുയര്‍ന്നു. നേരത്തെ തന്നെ സുരേഷ് ഗോപിയെ കളത്തിലിറക്കാൻ സാധിച്ചിരുന്നെങ്കിൽ വൻമുന്നേറ്റം നടത്താൻ സാധിച്ചേനെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് ബിജെപി തൊടുത്തു വിട്ട രാഷ്ട്രീയമുന വോട്ടിൽ തന്നെ കൊള്ളുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. ശബരിമല വിവാദം എല്ലാ മണ്ഡലങ്ങളിലും ബിജെപിയ്ക്ക് ഗുണം ചെയ്യും. എല്ലാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഇരട്ടിയോളം വോട്ട് നേടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
അതേസമയം, വയനാട്ടിൽ പ്രചാരണത്തിന് ബിജെപി സഹായിച്ചില്ലെന്ന ബിഡിജെഎസിന്‍റെ ആരോപണം ബിജെപി ചര്‍ച്ച ചെയ്തില്ല.
അതേസമയം, തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയ്ക്ക് അനുകൂലമായി ഉണ്ടായ ജനവികാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. പലയിടത്തും എൽഡിഎഫിനെയും യുഡിഎഫിനെയും ബിജെപി മലര്‍ത്തിയടിക്കുമെന്നും രണ്ട് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയം നേടുമെന്നുമാണ് കൊച്ചിയിൽ ചേര്‍ന്ന വിശകലന യോഗത്തിലെ വിലയിരുത്തൽ.
അതേസമയം, തൃശ്ശൂരിൽ നടൻ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം വൈകിയത് തിരിച്ചടിയായെന്നും അഭിപ്രായമുയര്‍ന്നു. നേരത്തെ തന്നെ സുരേഷ് ഗോപിയെ കളത്തിലിറക്കാൻ സാധിച്ചിരുന്നെങ്കിൽ വൻമുന്നേറ്റം നടത്താൻ സാധിച്ചേനെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് ബിജെപി തൊടുത്തു വിട്ട രാഷ്ട്രീയമുന വോട്ടിൽ തന്നെ കൊള്ളുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. ശബരിമല വിവാദം എല്ലാ മണ്ഡലങ്ങളിലും ബിജെപിയ്ക്ക് ഗുണം ചെയ്യും. എല്ലാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഇരട്ടിയോളം വോട്ട് നേടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
അതേസമയം, വയനാട്ടിൽ പ്രചാരണത്തിന് ബിജെപി സഹായിച്ചില്ലെന്ന ബിഡിജെഎസിന്‍റെ ആരോപണം ബിജെപി ചര്‍ച്ച ചെയ്തില്ല.