തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വോട്ടെടുപ്പിനു ശേഷം ബിജെപിക്ക് അക്കാര്യം വ്യക്തമായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ഇപ്പോൾ നടക്കുന്നത് അണികളെ പിടിച്ചുനിർത്താനുള്ള ബിജെപിയുടെ അടവാണെന്നും കോടിയേരി ആരോപിച്ചു. നേരത്തെ ഇടത് വോട്ടുകൾ ചിതറിപ്പോകുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇപ്പോഴില്ല. ഭൂരിപക്ഷ സമുദായങ്ങളിൽ ചിലർ അനുകൂല നിലപാടെടുത്ത് ഗുണം ചെയ്തെന്നും കോടിയേരി പറഞ്ഞു. എൻഎസ്എസ് സമദൂര നിലപാടാണ് സ്വീകരിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ലോക്സഭാ സീറ്റിൽ സിപിഎം 18 സീറ്റുകൾ വരെ നേടും. എൽഡിഎഫിന്റെ വോട്ടുകളെല്ലാം പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കണക്കുക്കൂട്ടൽ. അതുകൊണ്ടുതന്നെ പരമാവധി സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷ എൽഡിഎഫിനുണ്ട്. ഭൂരിപക്ഷ വോട്ടുകൾ ഇക്കുറി മൂന്നായി വിഭജിക്കപ്പെട്ടെന്നും കോടിയേരി പറഞ്ഞു.
ബിജെപിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ല. തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, തൃശ്ശൂരിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും കോടിയേരി പറഞ്ഞു. അതേസമയം ബിജെപിക്ക് വോട്ട് ഷെയർ വദ്ധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
വയനാട്ടിൽ മാത്രമാണ് സ്ഥാനാർത്ഥിത്വം ചർച്ചയായുള്ളൂ. അഞ്ച് മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും കോടിയേരി ആരോപിച്ചു.ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോടിയേരി പറഞ്ഞു. അത് മുൻകൂട്ടി തിരിച്ചറിഞ്ഞതിനാൽ വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചിരുന്നതായും കോടിയേരി പറഞ്ഞു. മതന്യൂനപക്ഷങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമായാണ് നിലപാട് സ്വീകരിച്ചതെന്നും മതേതര നിലപാടിനുള്ള സ്വീകാര്യതയാണ് അതെന്നും കോടിയേരി പറഞ്ഞു.
ലോക്സഭാ സീറ്റിൽ സിപിഎം 18 സീറ്റുകൾ വരെ നേടും. എൽഡിഎഫിന്റെ വോട്ടുകളെല്ലാം പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കണക്കുക്കൂട്ടൽ. അതുകൊണ്ടുതന്നെ പരമാവധി സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷ എൽഡിഎഫിനുണ്ട്. ഭൂരിപക്ഷ വോട്ടുകൾ ഇക്കുറി മൂന്നായി വിഭജിക്കപ്പെട്ടെന്നും കോടിയേരി പറഞ്ഞു.
ബിജെപിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ല. തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, തൃശ്ശൂരിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും കോടിയേരി പറഞ്ഞു. അതേസമയം ബിജെപിക്ക് വോട്ട് ഷെയർ വദ്ധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
വയനാട്ടിൽ മാത്രമാണ് സ്ഥാനാർത്ഥിത്വം ചർച്ചയായുള്ളൂ. അഞ്ച് മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും കോടിയേരി ആരോപിച്ചു.ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോടിയേരി പറഞ്ഞു. അത് മുൻകൂട്ടി തിരിച്ചറിഞ്ഞതിനാൽ വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചിരുന്നതായും കോടിയേരി പറഞ്ഞു. മതന്യൂനപക്ഷങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമായാണ് നിലപാട് സ്വീകരിച്ചതെന്നും മതേതര നിലപാടിനുള്ള സ്വീകാര്യതയാണ് അതെന്നും കോടിയേരി പറഞ്ഞു.