ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം നാളെ അവസാനിക്കും. 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ചയാണ് പോളിങ് ദിവസം. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട പോളിങിലെ ശ്രദ്ധാകേന്ദ്രം. രണ്ടാം ഘട്ടത്തിൽ പോളിങ് നടക്കുന്നതിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളതും തമിഴ്നാട്ടിലാണ്. ഇതിനു പുറമെ കര്‍ണാടകയിൽ 14 മണ്ഡലങ്ങളിലും ഉത്തര്‍ പ്രദേശിൽ എട്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്ര - 10, അസം - 5, ബിഹാര്‍ - 5, ഛത്തീസ്ഗഡ് - 3, ജമ്മു കശ്മീര്‍ - 2, മണിപ്പൂര്‍ - 1, ഒഡീഷ - 5, ത്രിപുര - 1, പശ്ചിമ ബംഗാള്‍ - 3, പുതുച്ചേരി - 1 എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടിൽ ഒറ്റ ഘട്ടം കൊണ്ട് എല്ലാ മണ്ഡലങ്ങളിലെയും പോളിങ് അവസാനിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മറ്റു മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ വലിയ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
ഈ മാസം 23നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിധിയെഴുതുന്ന മൂന്നാം ഘട്ട വോട്ടെടുപ്പ്. 115 മണ്ഡലങ്ങള്‍ വിധിയെഴുതുന്ന മൂന്നാം ഘട്ടത്തിലാണ് ഏറ്റവുമധികം മണ്ഡലങ്ങളിൽ പോളിങ് നടക്കുന്നത്. 20 മണ്ഡലങ്ങളുള്ള കേരളത്തിൽ ഒറ്റ ഘട്ടമായാണ് പോളിങ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മറ്റു മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ വലിയ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
ഈ മാസം 23നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിധിയെഴുതുന്ന മൂന്നാം ഘട്ട വോട്ടെടുപ്പ്. 115 മണ്ഡലങ്ങള്‍ വിധിയെഴുതുന്ന മൂന്നാം ഘട്ടത്തിലാണ് ഏറ്റവുമധികം മണ്ഡലങ്ങളിൽ പോളിങ് നടക്കുന്നത്. 20 മണ്ഡലങ്ങളുള്ള കേരളത്തിൽ ഒറ്റ ഘട്ടമായാണ് പോളിങ്.