കണ്ണൂര്‍: സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യം പിൻവലിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ കേസെടുത്തു. കണ്ണൂര്‍ ടൗൺ പോലീസാണ് സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിക്കെതിരെയുള്ള പരസ്യമാണ് സോഷ്യൽ മീഡിയയിലൂടെ കെ സുധാകരൻ പ്രചരിപ്പിച്ചത്. പരസ്യം പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുധാകരന് താക്കീത് നൽകിയിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കാനും കമ്മീഷൻ നിര്‍ദ്ദേശിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.
"ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി" എന്ന ക്യാപ്ഷനോടെയാണ് സുധാകരൻ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ലോക്സഭയിലേക്ക് ആൺകുട്ടി ചെന്നാലെ കാര്യങ്ങൾ നടക്കൂ എന്നും സ്ത്രീകളെ അയച്ചിട്ട് കാര്യമില്ലെന്നുമാണ് വീഡിയോയുടെ ചുരുക്കം.
വീഡിയോയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നപ്പോൾ, "ഈ പോസ്റ്റിൽ ഒരു സ്ത്രീയെയും മോശമായി പറഞ്ഞിട്ടില്ല. ശ്രീമതിയെ പറ്റി പരാമർശിച്ചിട്ടില്ല. എന്നിട്ടും ഇത് ശ്രീമതിയെ പറ്റി ആണെന്ന സത്യം തിരിച്ചറിഞ്ഞു പുറം ലോകത്തോട് വിളിച്ചു പറഞ്ഞ കൈരളി പീപ്പിൾ ചാനലിനും ,സഖാക്കൾക്കും കൊടുത്ത ബുദ്ധിയില്ലായ്മ നീ സംഘികൾക്ക് പോലും കൊടുത്തില്ലലോ ദൈവമേ". എന്നായിരുന്നു കെ സുധാകരൻ്റെ പ്രതികരണം.
"ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി" എന്ന ക്യാപ്ഷനോടെയാണ് സുധാകരൻ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ലോക്സഭയിലേക്ക് ആൺകുട്ടി ചെന്നാലെ കാര്യങ്ങൾ നടക്കൂ എന്നും സ്ത്രീകളെ അയച്ചിട്ട് കാര്യമില്ലെന്നുമാണ് വീഡിയോയുടെ ചുരുക്കം.
വീഡിയോയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നപ്പോൾ, "ഈ പോസ്റ്റിൽ ഒരു സ്ത്രീയെയും മോശമായി പറഞ്ഞിട്ടില്ല. ശ്രീമതിയെ പറ്റി പരാമർശിച്ചിട്ടില്ല. എന്നിട്ടും ഇത് ശ്രീമതിയെ പറ്റി ആണെന്ന സത്യം തിരിച്ചറിഞ്ഞു പുറം ലോകത്തോട് വിളിച്ചു പറഞ്ഞ കൈരളി പീപ്പിൾ ചാനലിനും ,സഖാക്കൾക്കും കൊടുത്ത ബുദ്ധിയില്ലായ്മ നീ സംഘികൾക്ക് പോലും കൊടുത്തില്ലലോ ദൈവമേ". എന്നായിരുന്നു കെ സുധാകരൻ്റെ പ്രതികരണം.