തൃശ്ശൂർ: ചാലക്കുടി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനെതിരെ 146 കേസുകൾക്കൂടി. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാധാകൃഷ്ണൻ വീണ്ടും പത്രിക സമർപ്പിക്കും. നിലവിൽ ഏഴ് കേസുകളാണ് എ എൻ രാധാകൃഷ്ണനെതിരെയുള്ളതെന്നായിരുന്നു പത്രികയിൽ രേഖപ്പെടുത്തിയിരുന്നത്. പുതിയ കേസുകളുടെ വിവരം ബുധനാഴ്ചയാണ് അറിഞ്ഞതെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ടുള്ളതാണ് കേസുകൾ. എല്ലാ കേസുകളിലുംകൂടി ആയിരത്തിൽ അധികം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം, എൻഡിഎയുടെ പത്തനംതിട്ട സ്ഥാനാർത്ഥി കെ സുരേന്ദ്രനും നാമനിർദ്ദേശ പത്രിക രണ്ടാമതും സമർപ്പിക്കും. സുരേന്ദ്രൻ 243 കേസുകളിൽ പ്രതിയാണെന്ന വിവരത്തെത്തുടർന്നാണിത്. ഇവയും ശബരിമല സംഘർഷവുമായി ബന്ധപ്പെട്ടുള്ളതാണ്. 20 കേസുകൾ മാത്രമാണുള്ളതെന്നാണ് കെ സുരേന്ദ്രൻ ആദ്യത്തെ നാമനിർദ്ദേശ പത്രികയിൽ പറഞ്ഞിരുന്നത്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെ കേസിൽ കുടുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
അതേസമയം, എൻഡിഎയുടെ പത്തനംതിട്ട സ്ഥാനാർത്ഥി കെ സുരേന്ദ്രനും നാമനിർദ്ദേശ പത്രിക രണ്ടാമതും സമർപ്പിക്കും. സുരേന്ദ്രൻ 243 കേസുകളിൽ പ്രതിയാണെന്ന വിവരത്തെത്തുടർന്നാണിത്. ഇവയും ശബരിമല സംഘർഷവുമായി ബന്ധപ്പെട്ടുള്ളതാണ്. 20 കേസുകൾ മാത്രമാണുള്ളതെന്നാണ് കെ സുരേന്ദ്രൻ ആദ്യത്തെ നാമനിർദ്ദേശ പത്രികയിൽ പറഞ്ഞിരുന്നത്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെ കേസിൽ കുടുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.