തിരുവനന്തപുരം: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ കോഴ ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. സംഭവം ഗൗരവകരമാണെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. എം കെ രാഘവൻ അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങളാണ് ഇന്നലെ ടിവി 9 ചാനൽ പുറത്തുവിട്ടത്. സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങുവാൻ സ്ഥലം ഏറ്റെടുത്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡൽഹിയിലുള്ള ഓഫീസ് സെക്രട്ടറിയെ തുക പണമായി ഏൽപ്പിക്കണമെന്നും എം കെ രാഘവൻ പറയുന്നതായി വീഡിയോയിൽ കാണാം.
മാര്‍ച്ച് 10നാണ് വീഡിയോയിൽ കാണുന്ന സംഭാഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്ക് പ്രചാരണത്തിന് 20 കോടി രൂപ ചെലവായെന്നും ഇതിൽ പാര്‍ട്ടി തന്ന രണ്ട് കോടി രൂപ കഴിഞ്ഞുള്ള തുക താൻ സ്വന്തം നിലയ്ക്ക് കണ്ടെത്തിയെന്നാണ് എം കെ രാഘവൻ പറയുന്നത്. വാഹനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്കാൻ വലിയ തുക ചെലവായെന്നും എം കെ രാഘവൻ വീഡിയോയിൽ പറയുന്നു.
അതേസമയം തനിക്കെതിരായ ടിവി 9 ചാനലിന്റെ ഒളിക്യാമറ റിപ്പോര്‍ട്ടിലെ ആരോപണം തെളിയിച്ചാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിലെ മത്സരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്ന് എം കെ രാഘവൻ അറിയിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിന്മാറി പൊതുജീവിതം അവസാനിപ്പിക്കാൻ താൻ തയ്യാറാണെന്നും ഫേസ്ബുക്ക് ലൈവിൽ എം കെ രാഘവൻ പറഞ്ഞു.
മാര്‍ച്ച് 10നാണ് വീഡിയോയിൽ കാണുന്ന സംഭാഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്ക് പ്രചാരണത്തിന് 20 കോടി രൂപ ചെലവായെന്നും ഇതിൽ പാര്‍ട്ടി തന്ന രണ്ട് കോടി രൂപ കഴിഞ്ഞുള്ള തുക താൻ സ്വന്തം നിലയ്ക്ക് കണ്ടെത്തിയെന്നാണ് എം കെ രാഘവൻ പറയുന്നത്. വാഹനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്കാൻ വലിയ തുക ചെലവായെന്നും എം കെ രാഘവൻ വീഡിയോയിൽ പറയുന്നു.
അതേസമയം തനിക്കെതിരായ ടിവി 9 ചാനലിന്റെ ഒളിക്യാമറ റിപ്പോര്‍ട്ടിലെ ആരോപണം തെളിയിച്ചാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിലെ മത്സരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്ന് എം കെ രാഘവൻ അറിയിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിന്മാറി പൊതുജീവിതം അവസാനിപ്പിക്കാൻ താൻ തയ്യാറാണെന്നും ഫേസ്ബുക്ക് ലൈവിൽ എം കെ രാഘവൻ പറഞ്ഞു.