ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിർദ്ദേശ പത്രികയോടൊപ്പം ഡിഗ്രി പാസായിട്ടില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞെ തെരഞ്ഞെടുപ്പിൽ ഡിഗ്രി പാസായിട്ടുണ്ടെന്ന് സ്മൃതി ഇറാനി നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കിയത് ക്രിമിനൽ കുറ്റമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്ന് കോൺഗ്രസ് ദേശീയ വക്താവ് പ്രിയങ്കാ ചതുർവേദി പറഞ്ഞു. ബിജെപി ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയ വത്കരിക്കാൻ ശ്രമിക്കുകയാണെന്നു പരാതിപ്പെട്ട് മുൻ സൈനികർ സമർപ്പിച്ച കത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കര,വായു, നാവിക സേനാ മേധാവികളാണ് രാഷ്ട്രപതിക്ക് കത്തിയച്ചത്. ബിജെപി സൈനികരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രയങ്ക ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് എന്നിവരെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനികരുടെ പേര് ഉപയോഗിക്കുകയാണ്. ഇലക്ടറൽ ബോണ്ട് വഴി സംഭാവന കിട്ടിയ പണത്തിന്റെ കണക്ക് പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് സ്വാഗതാർഹമാണെന്നും പ്രിയങ്ക വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് എന്നിവരെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനികരുടെ പേര് ഉപയോഗിക്കുകയാണ്. ഇലക്ടറൽ ബോണ്ട് വഴി സംഭാവന കിട്ടിയ പണത്തിന്റെ കണക്ക് പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് സ്വാഗതാർഹമാണെന്നും പ്രിയങ്ക വ്യക്തമാക്കി.