തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷവും സങ്കടവും രേഖപ്പെടുത്തി തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. താൻ സെഞ്ച്വറിയടിച്ചിട്ടും ടീം പരാജയപ്പെട്ടതിലുള്ള സങ്കടമാണെന്ന് ശശി തരൂര്‍ പറഞ്ഞു. താൻ തിരുവനന്തപുരം മണ്ഡലത്തിൽ ജയിച്ചിട്ടും കോൺഗ്രസ് നയിക്കുന്ന യുപിഎ മുന്നണി 90 സീറ്റുകളിൽ ഒതുങ്ങിയതിന്റെ വിഷമം പങ്കുവെയ്ക്കുകയായിരുന്നു ശശി തരൂര്‍. തന്റെ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടര്‍മാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും തരൂര്‍ നന്ദി പറഞ്ഞു. ജനാധിപത്യപരമായ വൈവിധ്യത്തിനും മതേതരത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹ്യനീതിയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
തന്നോടൊപ്പം ശക്തമായ പോരാട്ടം കാഴ്ചവെച്ച് പരാജയപ്പെട്ട ബിജെപി, എൽഡിഎഫ് സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരനും സി ദിവാകരനും തരൂര്‍ ട്വിറ്ററിൽ നന്ദി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിന്റെ വികസനം ഉറപ്പാക്കുന്നതിൽ ഇരുപാര്‍ട്ടികളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും ശശി തരൂര്‍ വ്യക്തമാക്കി.
ബിജെപി സ്ഥാനാർത്ഥിയും മുൻ മിസോറം ഗവർണ്ണറുമായ കുമ്മനം രാജശേഖരനെ 86000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശശി തരൂർ വിജയിച്ചത്.
തന്നോടൊപ്പം ശക്തമായ പോരാട്ടം കാഴ്ചവെച്ച് പരാജയപ്പെട്ട ബിജെപി, എൽഡിഎഫ് സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരനും സി ദിവാകരനും തരൂര്‍ ട്വിറ്ററിൽ നന്ദി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിന്റെ വികസനം ഉറപ്പാക്കുന്നതിൽ ഇരുപാര്‍ട്ടികളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും ശശി തരൂര്‍ വ്യക്തമാക്കി.
ബിജെപി സ്ഥാനാർത്ഥിയും മുൻ മിസോറം ഗവർണ്ണറുമായ കുമ്മനം രാജശേഖരനെ 86000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശശി തരൂർ വിജയിച്ചത്.