കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. മോദിയുടേത് പൊള്ളയായ മുളപോലെയുള്ള വാഗ്ദാനങ്ങളാണെന്ന് സിദ്ദു പറഞ്ഞു. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവൻ്റെ പ്രചാരണ പരിപാടിയിൽ എത്തിയതായിരുന്നു നവജ്യോത് സിങ് സിദ്ദു. രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ വിലസുമ്പോള്‍ വായപയെടുത്ത കര്ഷകൻ ജയിലിലേക്ക് പോകുകയാണ്. കര്‍ഷക വായ്പക്ക് ഒരു നിയമവും അംബാനിക്കും അദാനിക്കും മറ്റൊരു നിയമവുമാണ്. നോട്ട് നിരോധനമെന്ന വലിയ അഴിമതിയാണ് രാജ്യദ്രോഹം. ഇത് തൊഴിലില്ലാഴ്മ രൂക്ഷമാക്കിയെന്നും സിദ്ദു പറഞ്ഞു.
രാജ്യത്ത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഉയരുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തകരുകയാണ്. ജിയോയും ബിഎസ്എൻഎലും ഇതിന് ഉദാഹരണമാണ്. അഞ്ച് വര്‍ഷത്തിനിടെ അനേകം ആളുകള്‍ക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും സിദ്ദു പറഞ്ഞു.
രാജ്യത്ത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഉയരുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തകരുകയാണ്. ജിയോയും ബിഎസ്എൻഎലും ഇതിന് ഉദാഹരണമാണ്. അഞ്ച് വര്‍ഷത്തിനിടെ അനേകം ആളുകള്‍ക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും സിദ്ദു പറഞ്ഞു.