ന്യൂഡൽഹി: കോൺഗ്രസ്-എഎപി സഖ്യസാധ്യതകളിൽ തടസമായത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ വാശിയെന്ന് കോൺഗ്രസ് പ്രവര്‍ത്തക സമിതി പി സി ചാക്കോ.
ഡൽഹിയിൽ ബിജെപിക്കെതിരെ കോൺഗ്രസ്-എഎപി സഖ്യം ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഡൽഹിയിൽ കോൺഗ്രസ്-സഖ്യം ആവശ്യമായിരുന്നു. ഡൽഹിക്കൊപ്പം ഹരിയാനയിലും എഎപി നേതൃത്വം വാശിപിടിച്ചു. എന്നാൽ ഹരിയാനയിൽ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ്-എഎപി സഖ്യത്തോട് താൽപര്യം ഉണ്ടായിരുന്നു. കോൺഗ്രസ് സീറ്റ വിഭജനത്തിൻ്റെ കാര്യത്തിൽ വരെ തീരുമാനം അറിയിച്ചിരുന്നു. എഎപി നാല്, കോൺഗ്രസ് മൂന്ന് എന്നിങ്ങനെയായിരുന്നു ധാരണ. സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണെന്ന് പി സി ചാക്കോ പറഞ്ഞു.
അതേസമയം സഖ്യ സാധ്യതകള്‍ പരാജയപ്പെട്ടതോടെ കോൺഗ്രസിനെ വിമര്‍ശിച്ച് എഎപി നേതാക്കൾ രംഗത്തെത്തി. ഡൽഹിയിലെ ഏഴ് സീറ്റുകളിൽ എഎപി ജയിക്കുമെന്നും കോൺഗ്രസിന് കെട്ടിവെച്ച രൂപപോകുമെന്നും എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു.
ഡൽഹിയിൽ ബിജെപിക്കെതിരെ കോൺഗ്രസ്-എഎപി സഖ്യം ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ്-എഎപി സഖ്യത്തോട് താൽപര്യം ഉണ്ടായിരുന്നു. കോൺഗ്രസ് സീറ്റ വിഭജനത്തിൻ്റെ കാര്യത്തിൽ വരെ തീരുമാനം അറിയിച്ചിരുന്നു. എഎപി നാല്, കോൺഗ്രസ് മൂന്ന് എന്നിങ്ങനെയായിരുന്നു ധാരണ. സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണെന്ന് പി സി ചാക്കോ പറഞ്ഞു.
അതേസമയം സഖ്യ സാധ്യതകള്‍ പരാജയപ്പെട്ടതോടെ കോൺഗ്രസിനെ വിമര്‍ശിച്ച് എഎപി നേതാക്കൾ രംഗത്തെത്തി. ഡൽഹിയിലെ ഏഴ് സീറ്റുകളിൽ എഎപി ജയിക്കുമെന്നും കോൺഗ്രസിന് കെട്ടിവെച്ച രൂപപോകുമെന്നും എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു.