തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം. ടീക്കാ റാം മീണയുടെ മിക്ക നടപടികളും ഏകപക്ഷീയമാണെന്നും എൽഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാൻ മീണയ്ക്ക് തിടുക്കമാണെന്നും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ വിമര്‍ശനമുയര്‍ന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയര്‍ന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളവോട്ട് ആരോപണം ഉയര്‍ന്നപ്പോള്‍ അവരുടെ വിശദീകരണം തേടിയ ശേഷമായിരുന്നു തെരഞ്ഞെടുപ്പ് ഓഫീസര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്. എന്നാൽ എൽഡിഎഫ് പ്രവര്‍ത്തകരുടെ കാര്യത്തിൽ അതുണ്ടായില്ലെന്നാണ് ആക്ഷേപം. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പെട്ടെന്ന് കേസെടുക്കാനാണ് ടീക്കാറാം മീണ ശ്രമിച്ചതെന്നുമാണ് സിപിഎം വിമര്‍ശനം.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളവോട്ട് ആരോപണം ഉയര്‍ന്നപ്പോള്‍ അവരുടെ വിശദീകരണം തേടിയ ശേഷമായിരുന്നു തെരഞ്ഞെടുപ്പ് ഓഫീസര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്. എന്നാൽ എൽഡിഎഫ് പ്രവര്‍ത്തകരുടെ കാര്യത്തിൽ അതുണ്ടായില്ലെന്നാണ് ആക്ഷേപം. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പെട്ടെന്ന് കേസെടുക്കാനാണ് ടീക്കാറാം മീണ ശ്രമിച്ചതെന്നുമാണ് സിപിഎം വിമര്‍ശനം.