കോഴിക്കോട്: മാനവികതയെ ബഹുമാനിക്കുന്ന കേരളത്തിൽനിന്നും മോദി പഠിക്കുകയാണ് വേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഞ്ച് വർഷത്തെ നരേന്ദ്ര മോദി ഭരണം ഭരണഘടനയെ അട്ടിമറിക്കുന്ന തരത്തിലേക്കാണ് വളർന്നതെന്ന് യെച്ചൂരി വ്യക്തമാക്കി. മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കാനുള്ള ശ്രമം രാജ്യത്ത് നടന്നുവെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിൽ മാത്രമാണ് ജനങ്ങൾ തുല്ല്യത അനുഭവിക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി. വെറുപ്പിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും പാതയാണ് ബിജെപിയുടേത്. ഏറ്റവും മികച്ച ബീഫ് കേരളത്തിൽ വിളമ്പുമെന്നാണ് ബിജെപി സ്ഥാനാർത്ഥി പറയുന്നത്. ഉത്തരേന്ത്യയിൽ ബീഫ് കഴിക്കുന്നുണ്ടോയെന്നും യെച്ചൂരി ചോദിച്ചു. ബീഫിന്റെ പേരിൽ അവിടെ ആളുകളെ കൊന്നൊടുക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു. കർഷക ആത്മഹത്യ പെരുകി. രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി. റാഫേൽ ഇടപാടിൽ ഓരോ ദിവസവും അഴിമതിയുടെ കഥകളാണ് പുറത്തുവരുന്നത്. ഇലക്ടറൽ ബോണ്ട് നിയമവിധേയമാണെന്നിരിക്കെ അഴിമതി നിയമവിധേയമാകുകയാണെന്നും യെച്ചൂരി പറഞ്ഞു.
കോൺഗ്രസിനോടുള്ള നയത്തിൽ ഇടതുപക്ഷത്തിന് സംശയമില്ല. 2001ൽ ഇടതുപക്ഷത്തിനുണ്ടായിരുന്ന ഭൂരിഭാഗം എംപിമാരിൽ എല്ലാവരും കോൺഗ്രസിനെ തോൽപ്പിച്ച് വന്നവരാണെന്നും യെച്ചൂരി ഓർമ്മിപ്പിച്ചു. ബിജെപി ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണെന്ന് പറയുമ്പോഴും ആകെ രണ്ട് നേതാക്കളുടെ പേരാണ് ഉയർന്നുകേൾക്കുന്നതെന്നും യെച്ചൂരി പരിഹസിച്ചു.
രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു. കർഷക ആത്മഹത്യ പെരുകി. രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി. റാഫേൽ ഇടപാടിൽ ഓരോ ദിവസവും അഴിമതിയുടെ കഥകളാണ് പുറത്തുവരുന്നത്. ഇലക്ടറൽ ബോണ്ട് നിയമവിധേയമാണെന്നിരിക്കെ അഴിമതി നിയമവിധേയമാകുകയാണെന്നും യെച്ചൂരി പറഞ്ഞു.
കോൺഗ്രസിനോടുള്ള നയത്തിൽ ഇടതുപക്ഷത്തിന് സംശയമില്ല. 2001ൽ ഇടതുപക്ഷത്തിനുണ്ടായിരുന്ന ഭൂരിഭാഗം എംപിമാരിൽ എല്ലാവരും കോൺഗ്രസിനെ തോൽപ്പിച്ച് വന്നവരാണെന്നും യെച്ചൂരി ഓർമ്മിപ്പിച്ചു. ബിജെപി ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണെന്ന് പറയുമ്പോഴും ആകെ രണ്ട് നേതാക്കളുടെ പേരാണ് ഉയർന്നുകേൾക്കുന്നതെന്നും യെച്ചൂരി പരിഹസിച്ചു.