കണ്ണൂര്‍: പിലാത്തറയിൽ കള്ളവോട്ട് നടന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് നടത്തുന്ന പ്രചാരണത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പങ്കുചേര്‍ന്നു. കള്ളവോട്ടിൽ ആരോപണ വിധേയരുടെ ഭാഗം കേള്‍ക്കാൻ ടിക്കാറാം മീണ തയ്യാറായില്ലെന്നും കോടിയേരി പറഞ്ഞു. പിലാത്തറയിൽ സഹായി വോട്ടുതന്നെയാണ് നടന്നിരിക്കുന്നത്. ആരോപണ വിധേയര്‍ക്കെതിരെ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്തടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. ഇതിന് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ല. തദ്ദേശ സ്ഥാപനത്തിലെ അംഗത്തിൻ്റെ സ്ഥാനം റദ്ദാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമേ അധികാരമുള്ളൂ. തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഓഫീസര്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കേണ്ടത്. ഒരു വിഭാഗം ചാനലുകളും യുഡിഎഫ് നേതൃത്വവും ഏകപക്ഷീയമായി നടത്തുന്ന പ്രചാരണങ്ങളിൽ ഓഫീസര്‍ കുടുങ്ങുവാൻ പാടില്ല. ഏത് അന്വേഷണം നേരിടാൻ സിപിഎം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 18 സീറ്റുകളിൽ സിപിഎമ്മിന് സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് കള്ളവോട്ട് പ്രചാരണവുമായി യുഡിഎഫ് രംഗത്തെത്തിയത്. എൽഡിഎഫിൻ്റെ ജയം കള്ളവോട്ടുകൊണ്ടാണ് എന്ന് വരുത്തി തീര്‍ക്കാനാണ് യുഡിഎഫിൻ്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഓഫീസര്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കേണ്ടത്. ഒരു വിഭാഗം ചാനലുകളും യുഡിഎഫ് നേതൃത്വവും ഏകപക്ഷീയമായി നടത്തുന്ന പ്രചാരണങ്ങളിൽ ഓഫീസര്‍ കുടുങ്ങുവാൻ പാടില്ല. ഏത് അന്വേഷണം നേരിടാൻ സിപിഎം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 18 സീറ്റുകളിൽ സിപിഎമ്മിന് സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് കള്ളവോട്ട് പ്രചാരണവുമായി യുഡിഎഫ് രംഗത്തെത്തിയത്. എൽഡിഎഫിൻ്റെ ജയം കള്ളവോട്ടുകൊണ്ടാണ് എന്ന് വരുത്തി തീര്‍ക്കാനാണ് യുഡിഎഫിൻ്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.