ന്യൂഡൽഹി: നോട്ട് നിരോധനം തൊഴിലില്ലായ്മക്ക് കാരണമായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനമെന്ന് വലിയ തീരുമാനത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കമാണ് ഇതെന്നും മോദി പറഞ്ഞു. ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം. നോട്ട് നിരോധനം ഉയർത്തിക്കാട്ടിയാണ് എതിരാളികൾ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനം അവരുടെ മുഖത്തടിച്ചെന്നും മോദി പറഞ്ഞു. 50000 കോടിയുടെ കള്ളപ്പണം നോട്ട് നിരോധനത്തിലൂടെ പിടിച്ചെടുത്തെന്നും മോദി വ്യക്തമാക്കി. ബിസിനസ് രംഗം ശുദ്ധമായെന്നും നികുതി വരുമാനം വർദ്ധിച്ചെന്നും മോദി അഭിപ്രായപ്പെട്ടു. കണക്കൂകളുടെ പിൻബലം ഇല്ലാതെയാണ് നോട്ട് നിരോധനം തൊഴിലില്ലായ്മക്ക് കാരണമായെന്ന വാദം എതിരാളികൾ ഉന്നയിക്കുന്നതെന്നും മോദി ആരോപിച്ചു.
അസിം പ്രേംജി സർവ്വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ എംപ്ലോയ്മെന്റ് നടത്തിയ പഠനത്തിൽ നോട്ട് നിരോധനത്തിന് ശേഷം 50 ലക്ഷംപേർക്ക് തൊഴിൽ നഷ്ടമായെന്നാണ് കണക്ക്. 2018ൽ രാജ്യത്തെ തൊഴിലില്ലാത്ത ആളുകളുടെ എണ്ണം ആറ് ശതമാനമായി ഉയർന്നെന്നും പഠനത്തിൽ പറയുന്നു. 2000-2010 വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണ് തൊഴിലില്ലാത്തവരുടെ വർദ്ധന.
അസിം പ്രേംജി സർവ്വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ എംപ്ലോയ്മെന്റ് നടത്തിയ പഠനത്തിൽ നോട്ട് നിരോധനത്തിന് ശേഷം 50 ലക്ഷംപേർക്ക് തൊഴിൽ നഷ്ടമായെന്നാണ് കണക്ക്. 2018ൽ രാജ്യത്തെ തൊഴിലില്ലാത്ത ആളുകളുടെ എണ്ണം ആറ് ശതമാനമായി ഉയർന്നെന്നും പഠനത്തിൽ പറയുന്നു. 2000-2010 വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണ് തൊഴിലില്ലാത്തവരുടെ വർദ്ധന.