തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടന്നെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സ്ഥിരീകരണത്തിന് തൊട്ടു പിന്നാലെ വാര്‍ത്ത നിഷേധിച്ച് മന്ത്രി ഇ പി ജയരാജൻ. വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും ഈ വിഷയത്തിൽ സര്ക്കാര് പ്രതിക്കൂട്ടിലല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഈ വിഷയത്തിൽ സര്ക്കാര് പ്രതിക്കൂട്ടിലല്ലെന്നും കേസിൽ സര്‍ക്കാര്‍ കക്ഷിയല്ലെന്നും ജയരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍മാരും തമ്മിലുള്ളതാണ് പ്രശ്നമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തോ അതിനു ശേഷമോ ഏതെങ്കിലും ബൂത്ത് ഏജന്‍റ് ഈ വിഷയത്തിൽ പരാതിപ്പെട്ടിട്ടുണ്ടോയെന്ന് ഇ പി ജയരാജൻ ചോദിച്ചു.
ഓപ്പൺ വോട്ട് ചെയ്തതാണെന്ന് സ്ത്രീകള്‍ തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അവര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെയും മാധ്യമപ്രവര്‍ത്തകനെതിരെയും നിയമനടപടിയ്ക്ക് പോകുകയാണെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.
പിലാത്തറയിൽ നടന്നത് കള്ളവോട്ടല്ലെന്നും ഓപ്പൺ വോട്ടാണെന്നുമായിരുന്നു സിപിഎം വാദം. എന്നാൽ ബൂത്തിൽ നടന്നത് കള്ളവോട്ടാണെന്ന പ്രതിപക്ഷ ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ രംഗത്തെത്തിയിരുന്നു. ബൂത്തിൽ മൂന്ന് പേര്‍ കള്ള വോട്ട് ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്ഥിരീകരണം.
ഓപ്പൺ വോട്ട് ചെയ്തതാണെന്ന് സ്ത്രീകള്‍ തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അവര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെയും മാധ്യമപ്രവര്‍ത്തകനെതിരെയും നിയമനടപടിയ്ക്ക് പോകുകയാണെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.
പിലാത്തറയിൽ നടന്നത് കള്ളവോട്ടല്ലെന്നും ഓപ്പൺ വോട്ടാണെന്നുമായിരുന്നു സിപിഎം വാദം. എന്നാൽ ബൂത്തിൽ നടന്നത് കള്ളവോട്ടാണെന്ന പ്രതിപക്ഷ ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ രംഗത്തെത്തിയിരുന്നു. ബൂത്തിൽ മൂന്ന് പേര്‍ കള്ള വോട്ട് ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്ഥിരീകരണം.