ന്യൂഡൽഹി: കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കും സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്. ഇരുവരുടെയും വിവാദ പ്രസംഗം പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റേതാണ് നടപടി.
അസം ഖാനെ മൂന്ന് ദിവസമാണ് പ്രചാരണത്തിൽ നിന്ന് വിലക്കിയിരിക്കുന്നത്. മനേകാ ഗാന്ധി രണ്ട് ദിവസം വിട്ടു നിൽക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്.
റാപൂലിരെ എതിര് സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ ജയപ്രദക്കെതിരയായിരുന്നു ഖാൻ്റെ വിവാദ പരാമര്‍ശം. 'റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വർഷമെടുത്തു നിങ്ങൾക്ക് അവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ. എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്കു മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന്' എന്നതായിരുന്നു അസം ഖാൻ്റെ പരാമര്‍ശം.
അതേസമയം ഉത്തര്‍പ്രദേശിലെ തുരബ് ഖാനി ഗ്രാമത്തിൽ മനേകാ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദമായത്. വോട്ട് തന്നില്ലെങ്കിൽ മുസ്ലീങ്ങള്‍ക്ക് തൊഴിൽ തരില്ല. ആളുകളുടെ സ്നേഹത്തോടെ ഞാൻ ജയിക്കുകയാണ്. എന്റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കിൽ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ലെന്നുമാണ് പ്രസംഗം. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗം സാമൂഹ്യ മാധ്യമത്തിൽ വൈറലായിരുന്നു. സുൽത്താൻപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് മനേകാ ഗാന്ധി.
അസം ഖാനെ മൂന്ന് ദിവസമാണ് പ്രചാരണത്തിൽ നിന്ന് വിലക്കിയിരിക്കുന്നത്. മനേകാ ഗാന്ധി രണ്ട് ദിവസം വിട്ടു നിൽക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്.
റാപൂലിരെ എതിര് സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ ജയപ്രദക്കെതിരയായിരുന്നു ഖാൻ്റെ വിവാദ പരാമര്‍ശം. 'റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വർഷമെടുത്തു നിങ്ങൾക്ക് അവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ. എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്കു മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന്' എന്നതായിരുന്നു അസം ഖാൻ്റെ പരാമര്‍ശം.
അതേസമയം ഉത്തര്‍പ്രദേശിലെ തുരബ് ഖാനി ഗ്രാമത്തിൽ മനേകാ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദമായത്. വോട്ട് തന്നില്ലെങ്കിൽ മുസ്ലീങ്ങള്‍ക്ക് തൊഴിൽ തരില്ല. ആളുകളുടെ സ്നേഹത്തോടെ ഞാൻ ജയിക്കുകയാണ്. എന്റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കിൽ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ലെന്നുമാണ് പ്രസംഗം. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗം സാമൂഹ്യ മാധ്യമത്തിൽ വൈറലായിരുന്നു. സുൽത്താൻപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് മനേകാ ഗാന്ധി.