ന്യൂഡൽഹി: ഡിഎംകെ സ്ഥാനാര്‍ത്ഥിയിൽ നിന്നും പണം പിടിച്ചെടുത്ത സംഭവത്തിൽ തമിഴ്നാട് വെല്ലൂരിലെ വോട്ടെടുപ്പ് റദ്ദാക്കും. വോട്ടെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായ കതിര്‍ ആനന്ദിൻ്റെ ഓഫീസിൽ നിന്ന് പണം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കതിര്‍ ആനന്ദിനെതിരെയും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ആദായ നികുതി വകുപ്പിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ കതിര്‍ ആനന്ദിനെതിരെ പോലീസ് ജനപ്രാതിനിത്യ നിയമപ്രകാരം കേസെടുത്തിരുന്നു. നാമനിര്‍ദ്ദേശ പത്രികയിൽ തെറ്റായ വിവരമാണ് നൽകിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദുരൈ മുരുകൻ്റെ മകനാണ് കതിര്‍ ആനന്ദ്.
മാര്‍ച്ച് 30 ന് ദുരൈ മുരുകൻ്റെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിൽ രേഖകളില്ലാത്ത 10.50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇദ്ദേഹവുമായി ബന്ധപ്പെട്ട സിമെൻ്റ് ഫാക്ടറിയിൽ നടന്ന റെയ്ഡിൽ 11.53 കോടി രൂപയും പിടിച്ചെടുത്തിരുന്നു.
ആദായ നികുതി വകുപ്പിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ കതിര്‍ ആനന്ദിനെതിരെ പോലീസ് ജനപ്രാതിനിത്യ നിയമപ്രകാരം കേസെടുത്തിരുന്നു. നാമനിര്‍ദ്ദേശ പത്രികയിൽ തെറ്റായ വിവരമാണ് നൽകിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദുരൈ മുരുകൻ്റെ മകനാണ് കതിര്‍ ആനന്ദ്.
മാര്‍ച്ച് 30 ന് ദുരൈ മുരുകൻ്റെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിൽ രേഖകളില്ലാത്ത 10.50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇദ്ദേഹവുമായി ബന്ധപ്പെട്ട സിമെൻ്റ് ഫാക്ടറിയിൽ നടന്ന റെയ്ഡിൽ 11.53 കോടി രൂപയും പിടിച്ചെടുത്തിരുന്നു.