ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പ്രസ്താവനയിലാണ് നടപടി. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ വിവാദ പ്രസംഗം നടത്തിയത്. ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നത് എന്നതായിരുന്നു രാഹുലിൻ്റെ പ്രസ്താവന. രാഹുലിനെതിരെ ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. രാഹുലിൻ്റെ പ്രസംഗത്തിൻ്റെ പൂർണ ഭാഗവും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിദേശ പൗരത്വ പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. യുകെയിൽ രജിസ്റ്റര്‍ ചെയ്ത കമ്പനിയിൽ രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതി. ബിജെപി നേതാവും എംപിയുമായ സുബ്രമണ്യൻ സ്വാമിയാണ് പരാതിയുമായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്.
സുബ്രമണ്യൻ സ്വാമിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. രാഹുൽ ഇന്ത്യക്കാരനാണെന്ന് എല്ലാവര്ക്കും അറിയാമെന്നും ആരോപണം അസംബന്ധമാണെന്നും പ്രിയങ്ക മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
അതേസമയം വിദേശ പൗരത്വ പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. യുകെയിൽ രജിസ്റ്റര്‍ ചെയ്ത കമ്പനിയിൽ രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതി. ബിജെപി നേതാവും എംപിയുമായ സുബ്രമണ്യൻ സ്വാമിയാണ് പരാതിയുമായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്.
സുബ്രമണ്യൻ സ്വാമിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. രാഹുൽ ഇന്ത്യക്കാരനാണെന്ന് എല്ലാവര്ക്കും അറിയാമെന്നും ആരോപണം അസംബന്ധമാണെന്നും പ്രിയങ്ക മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.