കോഴിക്കോട്: പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഹിന്ദുരാഷ്ട്രത്തിലേക്ക് നീങ്ങിയേക്കാമെന്ന് ബിബിസി ഇന്ത്യ മുന്‍ ബ്യൂറോ ചീഫ് മാര്‍ക്ക് തളി. ഈ തെരഞ്ഞെടുപ്പിൽ ഒട്ടേറെ പേര്‍ ജാതി അടിസ്ഥാനത്തിൽ വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ആരോപണങ്ങള്‍ കളവാണ്. അദ്ദേഹം ലോകം ആദരിച്ച നേതാവാണ്. രാജീവ് ഒന്നാംനമ്പര്‍ അഴിമതിക്കാരാനാണെന്നതു തെറ്റായ പ്രസ്താവനയാണ്. അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണു രാജീവിൻ്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്. രാജീവ് അഴിമതിക്കാരനായിരുന്നെങ്കില്‍ ഇത്രയധികം നേതാക്കള്‍ വരുമായിരുന്നില്ലല്ലോ. ഇതുപോലെതന്നെ മോദിക്കെതിരായ രാഹുലിന്റെ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രചാരണവും തെളിയിക്കപ്പെടാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനയ്ക്കു പിന്നിൽ ഗാന്ധി കുടുംബത്തെ തകര്‍ക്കണമെന്ന ലക്ഷ്യമാണ്. ഗാന്ധികുടുംബത്തിൻ്റെ പേരില്‍ അധികാരത്തില്‍ എത്തിയവരെന്നാണു രാഹുലിനെ മോദി വിമര്‍ശിക്കുന്നത്. ബിജെപിക്കു ഗാന്ധി കുടുംബത്തെ കുഴിച്ചുമൂടാനായാൽ പിന്നെ കോൺഗ്രസിനെ ശിഥിലമാക്കാൻ എളുപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ മാറ്റങ്ങള്‍ കാണുന്നുണ്ട്. രാഹുലിന് ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ട്. രാഹുലിൻ്റെ പ്രസംഗങ്ങള്‍ മോദിയുടെ പോലെ മോശം രീതിയിലുള്ളതല്ല. പ്രിയങ്ക ഗാന്ധി മുതിര്‍ന്ന സ്ത്രീയെ പോലെ പെരുമാറുന്നുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിൻ്റെ വോട്ട് ഇന്ത്യ വോട്ട് എന്ന പരിപാടിയില്‍ സംസാരിക്കവേ തളി പറഞ്ഞു.
രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനയ്ക്കു പിന്നിൽ ഗാന്ധി കുടുംബത്തെ തകര്‍ക്കണമെന്ന ലക്ഷ്യമാണ്. ഗാന്ധികുടുംബത്തിൻ്റെ പേരില്‍ അധികാരത്തില്‍ എത്തിയവരെന്നാണു രാഹുലിനെ മോദി വിമര്‍ശിക്കുന്നത്. ബിജെപിക്കു ഗാന്ധി കുടുംബത്തെ കുഴിച്ചുമൂടാനായാൽ പിന്നെ കോൺഗ്രസിനെ ശിഥിലമാക്കാൻ എളുപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ മാറ്റങ്ങള്‍ കാണുന്നുണ്ട്. രാഹുലിന് ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ട്. രാഹുലിൻ്റെ പ്രസംഗങ്ങള്‍ മോദിയുടെ പോലെ മോശം രീതിയിലുള്ളതല്ല. പ്രിയങ്ക ഗാന്ധി മുതിര്‍ന്ന സ്ത്രീയെ പോലെ പെരുമാറുന്നുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിൻ്റെ വോട്ട് ഇന്ത്യ വോട്ട് എന്ന പരിപാടിയില്‍ സംസാരിക്കവേ തളി പറഞ്ഞു.