ബെംഗലൂരു: അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും മുൻ നടിയുമായിരുന്ന സുമലതക്ക് മാണ്ഡ്യയിൽ വിജയം. കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്. 1,26,436 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സുമലതയുടെ ജയം. 6.98 ലക്ഷം വോട്ടുകള്‍ സുമലത നേടിയപ്പോള്‍ നിഖില്‍ കുമാരസ്വാമി 5.72 ലക്ഷം വോട്ടുകളാണ് നേടിയത്.
ബിജെപി പിന്തുണയോടെയാണ് സുമലത മാന്ദ്യയിൽ മത്സരിച്ചത്. തനിക്ക് ലഭിച്ചത് അംബരീഷിന്റെ കൂടി വിജയമാണെന്ന് സുമലത പ്രതികരിച്ചു. ജനങ്ങൾ മാബരീഷിന് നൽകിയ സ്നേഹമാണ് തന്റെ വിജയമെന്നും അവർ പ്രതികരിച്ചു. കോൺഗ്രസും ജെഡിഎസും തമ്മിലുള്ള മുന്നണിയിലെ ഭിന്നത സുമലതയുടെ വിജയത്തിന് ശക്തമായ അടിത്തറ പാകി. 52 വർഷത്തിനിടെ കർണാടകയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിക്കുന്ന ആദ്യ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് സുമലത.
ബിജെപി പിന്തുണയോടെയാണ് സുമലത മാന്ദ്യയിൽ മത്സരിച്ചത്. തനിക്ക് ലഭിച്ചത് അംബരീഷിന്റെ കൂടി വിജയമാണെന്ന് സുമലത പ്രതികരിച്ചു. ജനങ്ങൾ മാബരീഷിന് നൽകിയ സ്നേഹമാണ് തന്റെ വിജയമെന്നും അവർ പ്രതികരിച്ചു. കോൺഗ്രസും ജെഡിഎസും തമ്മിലുള്ള മുന്നണിയിലെ ഭിന്നത സുമലതയുടെ വിജയത്തിന് ശക്തമായ അടിത്തറ പാകി. 52 വർഷത്തിനിടെ കർണാടകയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിക്കുന്ന ആദ്യ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് സുമലത.