തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് കേരളത്തിലെ സ്ഥാനാർത്ഥികൾ. ഒന്നരമാസത്തെ പ്രചാരണ ചൂടിൻ്റെ ആവേശം കൈവിടാതെ തന്നെയാണ് ഓരോ സ്ഥാനാർത്ഥികളുടെയും പ്രതികരണം. കേരളത്തിൽ കോൺഗ്രസ് 18 സീറ്റുകളിൽ വിജയിക്കുമെന്ന് കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇത്തവണ 1977 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കും. കേരളത്തിൽ യുഡിഎഫ് ട്വൻ്റി 20 അടിക്കും. കോൺഗ്രസിന് രണ്ട് സീറ്റുകള്‍ കുറയാൻ മാത്രമേ സാധ്യതയുള്ളൂ. കാസര്ഗോഡ്ഡ് മികച്ച വിജയം പ്രതീക്ഷിക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
തിരുവനന്തപുരത്തെ വോട്ടര്‍മാരെ തനിക്ക് വിശ്വാസമുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞു. ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍ വോട്ടര്‍മാരെ അവഹേളിച്ചു. ഇവിടെ വികസനം ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്ന കുറ്റബോധവും അവര്‍ക്കുണ്ട്. പ്രചരണ വേളയൽ തന്നെ അവര്‍ സന്തോഷത്തോടെ സ്വീകരിച്ചു. തിരുവനന്തപുരത്ത് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കുമ്മനം രാജശേഖരൻ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
അഞ്ച് വര്‍ഷത്തെ ദുര്‍ഭരണം, ബാലിശം,മതഭ്രാന്ത്, നിരാശ, എന്നിവയിൽ നിന്നും മോചനമായിരിക്കും ഇന്നത്തെ ഫലമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ട്വിറ്ററിലൂടെ കുറിച്ചു.
തിരുവനന്തപുരത്തെ വോട്ടര്‍മാരെ തനിക്ക് വിശ്വാസമുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞു. ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍ വോട്ടര്‍മാരെ അവഹേളിച്ചു. ഇവിടെ വികസനം ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്ന കുറ്റബോധവും അവര്‍ക്കുണ്ട്. പ്രചരണ വേളയൽ തന്നെ അവര്‍ സന്തോഷത്തോടെ സ്വീകരിച്ചു. തിരുവനന്തപുരത്ത് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കുമ്മനം രാജശേഖരൻ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
അഞ്ച് വര്‍ഷത്തെ ദുര്‍ഭരണം, ബാലിശം,മതഭ്രാന്ത്, നിരാശ, എന്നിവയിൽ നിന്നും മോചനമായിരിക്കും ഇന്നത്തെ ഫലമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ട്വിറ്ററിലൂടെ കുറിച്ചു.