കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി യുഡിഎഫ് നേതാക്കള്‍. ശബരിമല യുവതീപ്രവേശനത്തിൽ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും എൻഎസ്എസ് യുഡിഎഫിന് അനുകൂലമായാണ് വോട്ട് ചെയ്തതെന്ന് മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ശബരിമല വിഷയത്തിൽ എൻഎസ്എസിന്‍റേതും യുഡിഎഫിന്‍റേതും ഒരേ നിലപാടായിരുന്നുവെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ശബരിമല വിഷയത്തിൽ പിണറായിയുടെ മുഖത്തടിക്കുകയായിരുന്നു എൻഎസ്എസ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേരിട്ട കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ഇന്നലെ കണ്ണൂരിൽ കെ സുധാകരനും ആവശ്യപ്പെട്ടിരുന്നു. ഇത്ര വലിയ തോൽവി നേരിട്ടിട്ടും ശൈലി തിരുത്താൻ തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യത്തിന്‍റെ തെളിവാണെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. തന്‍റെ ശൈലി തിരുത്താൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേരിട്ട കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ഇന്നലെ കണ്ണൂരിൽ കെ സുധാകരനും ആവശ്യപ്പെട്ടിരുന്നു. ഇത്ര വലിയ തോൽവി നേരിട്ടിട്ടും ശൈലി തിരുത്താൻ തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യത്തിന്‍റെ തെളിവാണെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ലെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. തന്‍റെ ശൈലി തിരുത്താൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.